CinemaGeneralLatest NewsMollywoodNEWS

അച്ഛന്‍ മരിച്ചിട്ട് രണ്ടുവര്‍ഷമായപ്പോഴേക്കും അഭിനയിക്കാന്‍ പോയിരിക്കുന്നു;വേദനിപ്പിച്ച നിമിഷങ്ങളെക്കുറിച്ച് രേഷ്മ രാജന്‍

അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല

ഹോസ്പിറ്റലില്‍ രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിടനിടയില്‍ സിനിമയിലേക്ക് അവിചാരിതമായി വീണു കിട്ടിയ അവസരമായിരുന്നു രേഷ്മ രാജനെ മലയാളത്തിന്റെ ഇഷ്ട നായികയാക്കി മാറ്റിയത്. മോഡലിംഗ് ആയിരുന്നു മീഡിയേയിലേക്കുള്ള ആദ്യ ചവിട്ടുപടി, അവിടെ നിന്ന് അങ്കമാലി ഡയറീസിലെ നായികയായി പ്രേക്ഷകരുടെ ആരാധന നേടിയെടുക്കുകയായിരുന്നു അന്ന രേഷ്മ രാജന്‍. തന്റെ ജോലി ഉപേക്ഷിച്ചു സിനിമയില്‍ നായികയായി തുടക്കം കുറിച്ച രേഷ്മ ജീവിതത്തിലെ ഏറ്റവും റിസ്കിയായ തീരുമാനത്തെക്കുറിച്ച്  തുറന്നു സംസാരിക്കുകയാണ്.

‘സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ വിദേശത്തേക്ക് പോകാന്‍ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ? ഇത് വേണോ? ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല. വീട്ടില്‍ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. പക്ഷെ അവസരം ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ ഹോസ്പ്പിറ്റലിലെ ഡയറക്ടെഴ്സിനോട് അഭിപ്രായം ചോദിച്ചു. അവര്‍ പറഞ്ഞു കിട്ടിയ അവസരം കളയണ്ട. രണ്ടു മാസം ലീവ് എടുത്തു പൊയ്ക്കോളൂ എന്ന്. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്കിയായ തീരുമാനമെടുത്തു. ജോലി കളഞ്ഞു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടവരെല്ലാം കളിയാക്കലുകളും കുറ്റപ്പെടുത്തലും മാത്രം. അപ്പന്‍ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. അപ്പോഴേക്കും അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു ആഴത്തില്‍ മുറിപ്പെടുത്തിയവര്‍ വേറെയും. ഈ ബഹളത്തിനെല്ലാമിടയില്‍ രാവിലെ ആറു മണിക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഞാന്‍ അങ്കമാലിയുടെ ഷൂട്ടിങ്ങിനായി തിരിച്ചു’.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്..

shortlink

Related Articles

Post Your Comments


Back to top button