CinemaGeneralLatest NewsMollywoodNEWS

ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ ഒരു ഗുജറാത്തി പെണ്‍കുട്ടി എന്നോട് വന്നു പറഞ്ഞു!

'അമ്മുമ്മ വിഷമം തോന്നുമ്പോള്‍ സാറിന്റെ സിനിമകള്‍ കണ്ടാണ്‌ അത് മറക്കാറുള്ളത്

തന്റെ സിനിമയില്‍ ഒരിക്കലും മലയാളിത്തം അവകാശപ്പെടാനില്ലെന്നു സംവിധായകന്‍ പ്രിയദര്‍ശന്‍. ‘തേന്മാവിന്‍ കൊമ്പത്തും’ ‘കിലുക്ക’വുമൊക്കെ മലയാളിത്വമുള്ള സിനിമയല്ലെന്നും താന്‍ ആളുകള്‍ക്ക് രസിക്കാന്‍ വേണ്ടി മാത്രമാണ് സിനിമ എടുക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ ഇരുന്നപ്പോള്‍ ഒരു ഗുജറാത്തി സ്ത്രീ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഇന്നും മനസ്സില്‍ നിധി പോലെ സൂക്ഷിക്കുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു.

‘മലയാളിത്വം ഒന്നും എന്റെ സിനിമയില്‍ അവകാശപ്പെടാനില്ല. എവിടെയാണ് തേന്മാവിന്‍ കൊമ്പത്തില്‍ മലയാളിത്വം? എവിടെയാണ് കിലുക്കത്തില്‍ മലയാളിത്വം? ഇതൊന്നും കേരളത്തില്‍ നടക്കുന്ന കഥയല്ല. അങ്ങനെയുള്ള മലയാളിത്വം എന്റെ സിനിമയില്‍ ഇല്ല എന്ന് പറയുന്നത് ഞാന്‍ സമ്മതിക്കുന്നു, ഞാന്‍ സംവിധാനം ചെയ്ത ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയൊന്നും എവിടെയും നടക്കുന്ന ഒരു കഥയല്ല. സിനിമ എടുക്കുന്ന എന്റെ ഒരേയൊരു ലക്‌ഷ്യം ആളുകള്‍ രസിക്കുക എന്നതാണ്. ആ ‘രസം’ എന്ന വാക്ക് എന്റെ സിനിമയ്ക്ക് മുകളില്‍ ഞാന്‍ നിര്‍ത്തുന്നു അതിനു മുകളില്‍ ഒന്നും അവകാശപ്പെടാനില്ല എനിക്ക്. ഞാന്‍ ഒരിക്കല്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി എന്നെ വന്നു വിളിച്ചു. അമ്മുമ്മയ്ക്ക് ഒന്ന് കാണണമെന്ന് പറഞ്ഞു. ഒരു ഗുജറാത്തി സ്ത്രീയാണ്. അവരുടെ അടുത്ത് ചെന്നപ്പോള്‍ പ്രിയദര്‍ശന്‍ ആണോ? എന്ന് ചോദിച്ചു. ഞാന്‍ അതെ എന്ന് പറഞ്ഞു. ഞങ്ങള്‍ പരിചയപ്പെട്ടു. അപ്പോള്‍ എന്നെ വന്നു വിളിച്ച കുട്ടി പറഞ്ഞു. ‘അമ്മുമ്മ വിഷമം തോന്നുമ്പോള്‍ സാറിന്റെ സിനിമകള്‍ കണ്ടാണ്‌ അത് മറക്കാറുള്ളത്. ഇപ്പോഴും അമ്മുമ്മ വിഷമം വരുമ്പോള്‍ ആവശ്യപ്പെടുന്നത് പ്രിയദര്‍ശന്‍ സാറിന്റെ സിനിമകളാണ്’, എനിക്കത് വലിയ ഒരു അംഗീകാരമായിട്ട് തോന്നി. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button