CinemaGeneralLatest NewsMollywoodNEWS

മലയാള സിനിമയുടെ ആദ്യ നായിക കഥാപാത്രം അപമാനിതയായിട്ട്‌ 91 വര്‍ഷങ്ങള്‍

1928 നവംബര്‍ 7-ന് തിരുവനന്തപുരം ക്യാപ്പിറ്റോള്‍ തിയ്യേറ്ററിലാണ് വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം നടന്നത്

മലയാള ചലച്ചിത്ര മേഖലയിലെ ആദ്യ ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയിട്ട് ഇന്ന് 91 വർഷങ്ങൾ തികയുകയാണ്. 1928 നവംബര്‍ 7-ന് തിരുവനന്തപുരം ക്യാപ്പിറ്റോള്‍ തിയ്യേറ്ററിലാണ് വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം നടന്നത്. അഭിഭാഷകന്‍ മുള്ളൂര്‍ ഗോവിന്ദപിള്ളയാണ് ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. മലയാളത്തിലെ ആദ്യസിനിമ എന്നതിലുപരി ജാതിചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും കാരണം വേട്ടായപ്പെട്ട മലയാളത്തിലെ ആദ്യനായികയുടെ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഒന്നുകൂടിയാണിത്.
കീഴ് ജാതിക്കാരിയായ റോസി എന്ന പെൺകുട്ടിയാണ് ചിത്രത്തിൽ സവര്‍ണ്ണ കഥാപാത്രമായി അഭിനയിച്ചിരുന്നത്.

എന്നാൽ തിയറ്ററില്‍ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ഇവർ ചെയ്തിരുന്നു.  തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്നാണ് ചരിത്രം പറയുന്നത്. ചിത്രത്തിൽ അഭിനയിച്ചതിന്റയെ പേരിൽ റോസിയെ നാടു കടത്തപ്പെടുകയും ചെയ്തു.

91 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം സംവിധാനം ചെയ്‌ത ജെ.സി ഡാനിയേലോ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ആരും തന്നെ ജീവിച്ചിരിപ്പില്ല. ചിത്രത്തിന്റയെ ആദ്യ പ്രിന്റ് പോലും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button