CinemaGeneralLatest NewsMollywoodNEWS

കുഞ്ഞിന് വൈകല്യമുണ്ടെന്ന് കരുതി നമുക്ക് കൈയ്യൊഴിയാനാകില്ലല്ലോ: ലാല്‍ ജോസ് പറയുന്നു

അപ്പന്റെയും അമ്മയുടെയും ഭാര്യയുടെയും ചെലവിലാണ് അത് വരെ ജീവിച്ചത്

മലയാളത്തില്‍ തന്റെതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകനാണ് ലാല്‍ ജോസ് പ്രമേയത്തിലെ വൈധിധ്യത കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ലാല്‍ ജോസ് സമീപകാലത്തായി മോശം സിനിമകളിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്. തന്‍റെ കരിയറിലെ പരാജയപ്പെട്ട സിനിമകളെയും താന്‍ നെഞ്ചോട് ചേര്‍ക്കുന്നുവെന്നും, വൈകല്യമുള്ള കുഞ്ഞിനെ ആര്‍ക്കും ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ എന്നും ലാല്‍ ജോസ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. മറവത്തൂര്‍ കനവ് ഹിറ്റായില്ലെങ്കില്‍ വീണ്ടും അസോസിയേറ്റായി പോകാന്‍ കഴിയുമോ എന്ന ഭയമുണ്ടായിരുന്നതായും അച്ഛന്റെയും അമ്മെയുടെയും ചെലവില്‍ ജീവിച്ച സാഹചര്യത്തെക്കുറിച്ചും ലാല്‍ ജോസ് തുറന്നു പറയുന്നു

ലാല്‍ ജോസിന്റെ വാക്കുകള്‍

‘എന്റെ 25 സിനിമകളും ഒരേ വേദന എടുത്ത പ്രസവങ്ങളായിരുന്നു. കുഞ്ഞിനു വൈകല്യം ഉണ്ടെന്നു കരുതി നമുക്ക് കയ്യൊഴിയാനാകില്ലല്ലോ. 25 സിനിമയും സ്നേഹിച്ച് തന്നെയാണ് ചെയ്തത്. മറവത്തൂര്‍ കനവ് ഹിറ്റായില്ലെങ്കില്‍ വീണ്ടും അസോസിയേറ്റായി പോകാന്‍ കഴിയുമോ എന്നാണ് അന്ന് ഞാന്‍ ചിന്തിച്ചത്. അപ്പന്റെയും അമ്മയുടെയും ഭാര്യയുടെയും ചെലവിലാണ് അത് വരെ ജീവിച്ചത്. ജയപരാജയങ്ങള്‍ക്കപ്പുറം സിനിമ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഞാന്‍ ശ്വസിക്കുന്ന എന്റെ പ്രാണവായുവാണ്. എനിക്കിതില്ലാതെ നിലനില്‍ക്കാനാവില്ല’.

shortlink

Related Articles

Post Your Comments


Back to top button