CinemaGeneralMollywoodNEWSUncategorized

വിശപ്പ് സഹിച്ചില്ല ലൊക്കേഷനിൽ വച്ച് ഞാൻ കയറി ഇടപെട്ടു : അനുഭവം പങ്കുവച്ച് കെ പി എ സി ലളിത

എനിക്ക് ഇൻസുലിനൊക്കെ എടുക്കണമെന്നുള്ളത് കൊണ്ട് ആഹാരം കൃത്യ സമയത്ത് കഴിക്കുകയും വേണം

കെ പി എ സി ലളിത എന്ന നടിയ്ക്ക് ഭരതൻ സിനിമകൾ നൽകിയ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ എന്നും ഓർത്തിരിക്കുന്നവയാണ്. ഭരതന്റെ സിനിമകളാണ് ഒരു നടിയെന്ന നിലയിൽ തനിക്ക് കൂടുതൽ കരുത്ത് പകർന്നതെന്നും അത് പോലെ സത്യൻ അന്തിക്കാടിന് റ സിനിമയിലെ കഥാപാത്രങ്ങളും തന്റെ അഭിനയ ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണെന്നും കെ പി എ സി ലളിത പറയുന്നു. ഭരതന്റെ അവസാന സിനിമയായ ചുരത്തിന്റെ സെറ്റിൽ വച്ചുണ്ടായ ഒരു അനുഭവം ഓർത്തെടുക്കുകയാണ് കെ പി എ സി ലളിത.

അദ്ദേഹം അവസാനം ചെയ്ത സിനിമയായിരുന്നു ‘ചുരം’.  അതിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു ദിവസം എത്ര സമയം കഴിഞ്ഞിട്ടും സിനിമയ്ക്ക് ബ്രേക്ക് പറയുന്നില്ല. എനിക്ക് ഇൻസുലിനൊക്കെ എടുക്കണമെന്നുള്ളത് കൊണ്ട് ആഹാരം കൃത്യ സമയത്ത് കഴിക്കുകയും വേണം. എത്ര സമയം കഴിഞ്ഞിട്ടും ബ്രേക്ക് പറയാതിരുന്നപ്പോൾ ഞാൻ കയറി ബ്രേക്ക് പറഞ്ഞതോടെ എല്ലാവരും ഒരു ഞെട്ടലൊടെ എന്നെ നോക്കി. ആ സിനിമയിൽ വേണുവായിരുന്നു (നെടുമുടി വേണു ) എന്റെ ഭർത്തവായി അഭിനയിച്ചത്. ആ സിനിമ കഴിഞ്ഞാണ് ചേട്ടൻ മരിക്കുന്നത്. പിന്നീട് ഞാൻ സത്യന്റെ നിർബന്ധത്തോടെയാണ് സിനിമയിലേക്ക് വീണ്ടും വന്നത് . ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയിൽ വേണു അഭിനയിക്കാൻ വന്നപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഞാൻ പൊട്ടിക്കരഞ്ഞു പോയി. കെ പി എ സി ലളിത പറയുന്നു

shortlink

Related Articles

Post Your Comments


Back to top button