കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് വോട്ടു ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ബംഗാൾ നടി കൗശനി മുഖർജി നടത്തിയ വോട്ടഭ്യർത്ഥന വിവാദമാകുന്നു. സോഷ്യൽ മീഡിയയിലൂടെ കൗശനി പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് കാരണമായത്.
‘നിങ്ങൾ വോട്ടു ചെയ്യുന്നതിന് മുമ്പ്, വീട്ടിൽ അമ്മയും സഹോദരിയുമുണ്ട് എന്ന് ചിന്തിക്കണം’ എന്നാണ് നടി വീഡിയോയിൽ പറയുന്നത്.
ഈ വീഡിയോ എഡിറ്റ് ചെയ്ത് ബിജെപി ഐടി സെൽ തൃണമൂലിനെതിരെ ഉപയോഗിച്ചതോടെ സംഭവം വിവാദത്തിനിടയാക്കി.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ കൗശനി വിശദീകരണവുമായി രംഗത്തെത്തി. ‘ബംഗാൾ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് എന്നാണ് ഞാൻ വ്യക്തമാക്കിയത്. ഹത്രാസ് സംഭവം ഉണ്ടായ ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശിനെ പോലെയല്ല പശ്ചിമബംഗാൾ. വില കുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ബിജെപി ഐടി സെൽ തന്റെ വീഡിയോ എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയാണ്’ – എന്നും കൗശനി പറഞ്ഞു.
രണ്ടു മാസം മുമ്പ് തൃണമൂലിൽ അംഗത്വമെടുത്ത കൗശനി കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.
Post Your Comments