ഒരു കാലത്ത് ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. എന്നാൽ പ്രണയബദ്ധം അവസാനിപ്പിച്ച് സിനിമയിൽ നിന്ന് തന്നെ വിട്ടു പോയ സോമി അലി ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. സൂം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.
ഒന്നിലധികം സംവിധായകൻമാർ തന്നോട് മോശമായി പെരുമാറിയതായും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും അവർ തുറന്നു പറഞ്ഞു. സൽമാനുമായുള്ള ബന്ധമടക്കം മൊത്തത്തിൽ തനിക്ക് മോശം അനുഭവമാണ് ബോളിവുഡിൽ നിന്നുണ്ടായതെന്നും അലി പ്രതികരിച്ചു.
‘ഇല്ല. അന്നേ എനിക്ക് താൽപര്യമില്ലായിരുന്നു. ഇപ്പോൾ തന്നെ എനിക്ക് തോന്നുകയാണെങ്കിൽ തന്നെ അവിടം എനിക്ക് യോജിക്കില്ല’ -ബോളിവുഡിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച ചോദ്യത്തിന് അലി ഉത്തരം പറഞ്ഞു.
കൃഷൻ അവതാർ, യാർ ഗദ്ദർ, അന്ധ്, തീസര കോൻ, ആന്തോളൻ, മാഫിയ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ നായികയായെത്തിയ സോമി അലി നിലവിൽ ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.
തന്‍റെ വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് ‘നോ മോർ ടിയേഴ്സ്’ എന്ന എൻ.ജി.ഒക്ക് തുടക്കമിടാൻ കാരണമെന്ന് അവർ പറഞ്ഞു. ഇത്തരം ഇരുണ്ട അധ്യായങ്ങളെ വളരേ പോസിറ്റീവാക്കി മാറ്റുന്നതാണ് തന്‍റെ സന്തോഷമെന്ന് അവർ പറഞ്ഞു.
സൽമാൻ ഖാനുമായുണ്ടായ പ്രണയ ബന്ധത്തിൽ നിന്നും താൻ ഒന്നും പഠിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ മാതാപിതാക്കളിൽ നിന്നും വളരേയേറെ പഠിക്കാൻ സാധിച്ചതായി സോമി പറഞ്ഞു.
മോഡലിംഗിലൂടെ സിനിമയിലേക്ക് എത്തിയ താരമായിരുന്നു സോമി അലി. പാകിസ്താനില്‍ ജനിച്ച സോമി അലി അമേരിക്കയിലാണ് വളര്‍ന്നതും പഠിച്ചതും. 1988 കാലഘട്ടത്തില്‍ സോമി അലി മുംബൈയിലെത്തി. 1991 മുതല്‍ 1997 മുതലുള്ള കാലഘട്ടത്തില്‍ ഒന്‍പതോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ആ കാലത്താണ് സോമി അലി നടന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാകുന്നത്.
എന്നാൽ അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി പെട്ടന്ന് അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല.
”രണ്ട് പതീറ്റാണ്ടിലേറെയായി ആ പ്രണയം തകര്‍ന്നിട്ട്. കാരണം ലളിതമായിരുന്നു. സല്‍മാന്‍ എന്നെ ചതിച്ചു. ഞാന്‍ പ്രണയം അവസാനിപ്പിച്ചു. ഞാന്‍ അമേരിക്കയിലേക്ക് തിരികെ പോന്നു. അതിന് ശേഷം അഞ്ച് വര്‍ഷത്തോളം സല്‍മാനോട് സംസാരിച്ചില്ല. പ്രണയം തകര്‍ന്നതിന് ശേഷം ഇന്ത്യയില്‍ എന്നെ പിടിച്ചുനിര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സല്‍മാനോടുള്ള ആകര്‍ഷണം തലയ്ക്ക് പിടിച്ച കാലത്താണ് ഞാന്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിങും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഞാന്‍ നേരിട്ട് കണ്ടത്. എല്ലാം അവസാനിപ്പിച്ച ശേഷം അമേരിക്കയില്‍ തിരികെയെത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു”- സോമി അലി പറഞ്ഞു.
Post Your Comments