BollywoodGeneralLatest NewsMovie GossipsNEWSSocial Media

എന്റെ കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം: ശിൽപ ഷെട്ടി

ഈ ഒരു സമയത്ത് എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്കുള്ള എന്റെ അവകാശത്തെ ബഹുമാനിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നുവെന്ന് ശിൽപ

മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നടി ശിൽപ ഷെട്ടി. ഇത് ആദ്യമാണ് ശിൽപ, രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം നേരിട്ട് പ്രതികരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഒരു അമ്മ എന്ന നിലയില്‍, കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്ന് ശിൽപ ആവശ്യപ്പെടുന്നു. നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിയ്ക്കുക, സത്യം വിജയിക്കുക തന്നെ ചെയ്യും എന്നും ശിൽപ പറയുന്നു.

ശിൽപ ഷെട്ടിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:

‘അതെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ എല്ലാവര്‍ക്കും മുന്നില്‍ ഒരു വെല്ലുവിളിയാണ്. ഒരുപാട് അഭ്യൂഹങ്ങളും ആരോപണങ്ങളും കേട്ടു. മാധ്യമങ്ങളും അഭ്യുദയകാംക്ഷികളും എന്റെ മേല്‍ അനാവശ്യമായ ഒരുപാട് അഭിലാഷങ്ങള്‍ ചൊരിഞ്ഞു. ഒരുപാട് ചോദ്യങ്ങളും ട്രോളുകളും ഉയര്‍ന്നു. എനിക്ക് നേരെ മാത്രമല്ല, എന്റെ കുടുംബത്തിന് നേരെയും. എന്റെ നിലപാട് ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. അത് ഇനിയും തുടരും, കാരണം ഇത് അന്വേഷണം നന്നുകൊണ്ടിരിയ്ക്കുന്ന വിധിയാണ്. അതുകൊണ്ട് എനിക്ക് വേണ്ടി തെറ്റായ ഉദ്ധരണികള്‍ നല്‍കുന്നത് നിര്‍ത്തുക.

ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ‘ഒരിക്കലും പരാതിപ്പെടരുത്, വിശദീകരിക്കരുത്’ എന്ന എന്റെ തത്വശാസ്ത്രം ഞാന്‍ ആവര്‍ത്തിക്കുന്നു. എനിക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാല്‍, തുടര്‍ന്നുള്ള അന്വേഷണത്തിലും മുംബൈ പൊലീസിലും ഇന്ത്യന്‍ നീതിന്യാത്തിലും എനിക്ക് വിശ്വാസമുണ്ട്. ലഭ്യമായ എല്ലാ നിയമപരമായ പരിഹാരങ്ങളും ഞങ്ങള്‍ തേടുന്നുണ്ട്. പക്ഷെ അതുവരെ നിങ്ങളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്, പ്രത്യേകിച്ചും ഒരു അമ്മ എന്ന നിലയില്‍ എന്റെ കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. കേട്ടതിന്റെ സത്യാവസ്ത അറിയാതെ പാതി വെന്ത വിവരങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കണം.

നിയമങ്ങള്‍ അനുസരിക്കുന്ന ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും 29 വര്‍ഷമായി കഠിനാധ്വാത്തോടെ ഇന്റസ്ട്രിയില്‍ നിലനില്‍ക്കുന്ന അഭിനേത്രി എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. ജനങ്ങള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചു. ആ വിശ്വാസം ഞാന്‍ ഒരിക്കലും തകര്‍ക്കില്ല. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, ഈ ഒരു സമയത്ത് എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്കുള്ള എന്റെ അവകാശത്തെ ബഹുമാനിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. ഞങ്ങള്‍ ഒരു മാധ്യമ വിചാരണയും അര്‍ഹിക്കുന്നില്ല. ദയവായി നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിയ്ക്കുക. സത്യമേവ ജയതേ. പോസിറ്റീവിറ്റിയോടും നന്ദിയോടും ശില്‍പ ഷെട്ടി കുന്ദ്ര’ എന്നാണ് ശില്‍പയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്’.

https://www.instagram.com/p/CSEB7z0jiYZ/?utm_source=ig_web_copy_link

നേരത്തെ കേസില്‍ തനിക്കെതിരെ അപ്രിയ സത്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോടതിയെ സമീപിയ്ക്കുകയും 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും നടി ചെയ്തിരുന്നു. എന്നാല്‍ ഹര്‍ജി കേട്ട കോടതി, ഇത് ഫയലില്‍ സ്വീകരിച്ചെങ്കിലും. ഇപ്പോള്‍ ഇടക്കാല സ്റ്റേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി.

‘കേസ് കേട്ട ജസ്റ്റിസ് ഗൌതം പാട്ടീല്‍, ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സ്വതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും, പൊലീസ് പറയുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടുകളായി വരുന്നതെന്നും. ഇതില്‍ യാതൊരു അപകീര്‍ത്തികരമായ കാര്യമില്ലെന്നും അഭിപ്രായപ്പെട്ടു. ശില്‍പ തിരഞ്ഞെടുത്തത് പബ്ലിക്കായ ഒരു ജീവിതമാണ്. നിങ്ങളുടെ ജീവിതം ഒരു മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കപ്പെടും. അവര്‍ കരഞ്ഞതായും, ഭര്‍ത്താവുമായി വഴക്ക് കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ എന്താണ് മാനനഷ്ടമുള്ളത്. അവര്‍ ഒരു സ്ത്രീയാണ് എന്നതാണ് അത് തെളിയിക്കുന്നത് എന്നും കോടതി വ്യക്തമാക്കി’.

shortlink

Related Articles

Post Your Comments


Back to top button