CinemaGeneralMollywoodNEWS

അദ്ദേഹം ദേഷ്യപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി, സിനിമ മതിയാക്കി പോയാല്‍ മതിയെന്നായി: അപര്‍ണ

അങ്ങനെ വഴക്ക് കേട്ടത് കൊണ്ട് നടിയെന്ന നിലയില്‍ എനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ

ദിലീഷ് പോത്തന്റെ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് അപര്‍ണ ബാലമുരളി. ആദ്യ സിനിമയില്‍ തന്നെ ഫഹദിന്റെ നായികയായി എത്തി നായകനോളം പ്രാധാന്യം നേടി കൊണ്ട് കയ്യടി നേടിയ അപര്‍ണ ഇന്ന് സൂര്യയുടെ ഉള്‍പ്പെടെയുള്ള വലിയ താരങ്ങളുടെയും നായികയായി അറിയപ്പെട്ടു കഴിഞ്ഞു. താന്‍ അഭിനയിച്ചതില്‍ ഏറ്റവും റിസ്ക്കുള്ള രംഗത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അപര്‍ണ . ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തെക്കുറിച്ചാണ് ഒരു അഭിമുഖ പരിപാടിയില്‍ താരത്തിന്റെ തുറന്നു പറച്ചില്‍.

‘സര്‍വ്വോപരി പാലാക്കാരന്‍’ എന്ന സിനിമയുടെ ക്ലൈമാക്സ് എന്നെ വലച്ചു കളഞ്ഞതാണ്. അതൊരു വലിയ സീനായിരുന്നു. എന്റെ അച്ഛനായി അഭിനയിച്ച നന്ദു ചേട്ടനുമായുള്ള കോമ്പിനേഷന്‍ രംഗമായിരുന്നു. ഒത്തിരി നീളമുള്ള ഒരു ഡയലോഗ് ആയിരുന്നു എനിക്ക് പറയേണ്ടിയിരുന്നത്. അത് ചെയ്യുമ്പോള്‍ എനിക്ക് വലിയ ടെന്‍ഷനായിരുന്നു. അനൂപ്‌ ചേട്ടന്‍ വന്നു എന്നെ കുറെ വഴക്ക് പറഞ്ഞു. അതോടെ എന്റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ പോയി. എങ്ങനെയെങ്കിലും ആ സിനിമ ഒന്ന് തീര്‍ത്തു വീട്ടില്‍ പോയാല്‍ മതിയെന്ന ചിന്തയായിരുന്നു. ഞാന്‍ റൂമില്‍ പോയിരുന്നു ആരും കാണാതെ കുറെ നേരം കരഞ്ഞു. അങ്ങനെ വഴക്ക് കേട്ടത് കൊണ്ട് നടിയെന്ന നിലയില്‍ എനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ. ഞാന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും ബുധിമുട്ടോടെ ചെയ്തത് ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയുടെ ക്ലൈമാക്സ് സീന്‍ തന്നെയാണ്. അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് പേടിയാണ്.

shortlink

Related Articles

Post Your Comments


Back to top button