GeneralLatest NewsNEWS

‘കുറുപ്പ്’ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ദുല്‍ഖര്‍

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തീയറ്ററുകളിലെത്തിയ ‘കുറുപ്പ്’ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സൽമാൻ. 37 വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ നിഗൂഢതയുടെ പര്യായമായി മാറിയ പിടികിട്ടാപ്പുള്ളിയായിരുന്നു കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീര്‍ച്ചയില്ലാത്ത കുറുപ്പ് ബാക്കിവയ്ക്കുന്ന സംശയങ്ങളുടെയും നിഗൂഢതകളുടെയും വഴിയെ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ നന്ദി അറിയിച്ചത്.

ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

‘നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹത്തിന് നന്ദി! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് എല്ലാം നന്ദി. സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയതിന്റെ ആഘോഷവും ആവേശവുമാണ് ഇപ്പോള്‍. എന്നെ സംബന്ധിച്ച്‌ ഇതൊരു വൈകാരിക നിമിഷമാണ്.

കുറുപ്പിന്റെ ഓരോ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്.

ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ‘കുറുപ്പി’നെ എത്തിച്ച എല്ലാ നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്‌നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി,’ ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന സുകുമാര കുറുപ്പിനെ തിരശീലയില്‍ കണ്ടതോടെ നിറഞ്ഞ കയ്യടി. കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷപ്പകര്‍ച്ചയാടിയപ്പോള്‍ ആരാധകര്‍ കരഘോഷം മുഴക്കി. പിന്നെ ആവേശവും ആരവങ്ങളും. സിനിമ കണ്ടിറങ്ങിയവരുടെ വാക്കുകളില്‍ ആഹ്ലാദം അലതല്ലി.

രാവിലെ 7 മണി മുതല്‍ തന്നെ തിയെറ്ററുകളില്‍ ആരാധകര്‍ എത്തിയിരുന്നു. ചെണ്ടമേളവും നൃത്തച്ചുവടുകളുമായി കുറുപ്പ് റിലീസ് അവര്‍ ആഘോഷമാക്കി. കോവിഡിനെ തുടര്‍ന്ന് ആദ്യമായാണ് തിയേറ്ററുകളില്‍ ഇത്രയധികം പ്രേക്ഷകര്‍ ഒഴുകി എത്തുന്നത്. ഇതോടെ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായി കുറുപ്പ് മാറിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button