മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ കൃഷ്ണ. ഉടൽ, കുടുക്ക് എന്നി ചിത്രങ്ങളിലെ ഇന്റിമേറ്റ് സീനുകളുമായി ബന്ധപ്പെട്ട് അടുത്തിടെ ദുർഗയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ വന്നിരുന്നു. ഉടൽ എന്ന ചിത്രത്തിലെ അതിഗംഭീരമായ പ്രകടനം ദുർഗയുടെ സിനിമ ജീവിതത്തിൽ വലിയ വഴിത്തിരിവാകുകയും നടിയെ തേടി നിരവധി പുരസ്കാരങ്ങൾ എത്തുകയും ചെയ്തിരുന്നു.
ഇപ്പോളിതാ, ഈ സിനിമകളിലെ അഭിനയത്തിന് ശേഷം താൻ നേരിട്ട വിമർശനങ്ങളെ കുറിച്ചും സൈബർ ബുള്ളിയിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് ദുർഗ. ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണ് ഇത്തരം വിമർശനങ്ങൾ തനിക്ക് നേരിടേണ്ടി വന്നതെന്നാണ് നടി പറയുന്നത്. ഉടൽ എന്ന ചിത്രത്തിനായി നടത്തിയ വലിയ പരിശ്രമങ്ങളൊന്നും ചർച്ചയായില്ലെന്നും വെറും ബെഡ് റൂം സീനുകൾ മാത്രമാണ് ചർച്ചചെയ്യപ്പട്ടതെന്നുമാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുർഗ ഇക്കാര്യങ്ങൾ പറയുന്നത്.
Also Read: ‘അന്നും ഇന്നു ബീഫ് കഴിക്കുന്നുണ്ട്’: വിവേക് അഗ്‌നിഹോത്രിയുടെ വീഡിയോ ഏറ്റെടുത്ത് രൺബീർ ആരാധകർ
ദുർഗ കൃഷ്ണയുടെ വാക്കുകൾ:
ഉടലിലെ ഫൈറ്റ് സീനുകളൊക്കെ ഡ്യൂപ്പില്ലാതെ ചെയ്യണമെന്നു ഞാൻ നിർബന്ധം പിടിച്ചിരുന്നു. ധ്യാൻ ശ്രീനിവാസൻ മുതുകിന് ഇടിക്കുന്ന രംഗത്തിൽ ശരിക്കും ഇടികിട്ടി. രണ്ടുദിവസം നെഞ്ചുവേദനയായിരുന്നു. ഇന്ദ്രൻസ് ഏട്ടന്റെ കയ്യിൽ നിന്നും ഇടി കിട്ടി. ഇതൊന്നും ടൈമിങ് തെറ്റി കിട്ടുന്നതല്ല കേട്ടോ. ആത്മാർഥത കൂടിപ്പോയിട്ട് അഭിനയം സത്യമായതാണ്. സ്റ്റെയർകെയ്‌സിൽ നിന്നു വീണ് താഴെ ചുമരിൽ തലയിടിക്കുന്ന സീനുണ്ട്. അവസാനം അലമാരയിൽ തലയിടിക്കുന്ന സീൻ അഭിനയിച്ചു കഴിഞ്ഞ് തലയിലൊരു മരവിപ്പു പോലെ തോന്നിയതേ ഓർമയുള്ളൂ. പിന്നെ, ഉണരുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്.
ഇതൊന്നും ചർച്ച ചെയ്യാതെ ബെഡ്‌റൂം സീനിനെ കുറിച്ചു മാത്രം പറയുന്നതിൽ നിന്നു തന്നെ മലയാളികളുടെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ മനസ്സിലാക്കാം. ഗൂഗിളിൽ ദുർഗ എന്നു സെർച്ച് ചെയ്താൽ തന്നെ ബെഡ്‌റൂം സീൻ എന്നു സജഷൻ വരും. ഈ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതിൽ വലിയ വിഷമമുണ്ട്.
Post Your Comments