BollywoodCinemaGeneralIndian CinemaLatest News

സാമ്പത്തിക തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ പതിനൊന്ന് മണിക്ക് നടിയോട് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാൻ ഡൽഹി പൊലീസ് സമൻസ് അയച്ചു. ഇത് നാലാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ജാക്വിലിൻ ഫെർണാണ്ടസിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി നടി ചോദ്യം ചെയ്യലിന് ഹാജരായത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടിരുന്നു. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഈ വർഷം ഏപ്രിലിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ജാക്വിലിന്റെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ നടി ഹർജി സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് മറ്റു ചില താരങ്ങളും സമ്മാനങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ താൻ മാത്രമാണ് പ്രതിയായതെന്നാണ് ജാക്വിലിൻ ഹർജിയിൽ പറയുന്നത്.

Also Read: തെന്നിന്ത്യൻ യുവനടി ദീപ ഫ്ലാറ്റിൽ മരിച്ച നിലയിൽ: ആത്മഹത്യയെന്ന് പൊലീസ്

സ്ഥിരനിക്ഷേപങ്ങളും സ്വത്തുക്കളും കണ്ടുകെട്ടിയതിനെയും നടി ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. തെറ്റായ ഉത്തരവിലൂടെയാണ് സ്ഥിരനിക്ഷേപങ്ങളടക്കം കണ്ടുകെട്ടിയതെന്നും ഈ നിക്ഷേപങ്ങൾക്കൊന്നും കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button