അടുത്തിടെ രജപുത്ര രഞ്ജിത് പറഞ്ഞ ലഹരി മരുന്നിനെക്കുറിച്ചുള്ള കാര്യങ്ങൾ വിവാദമായി മാറിയിരുന്നു.
ലഹരി മരുന്ന് ലഭിക്കുന്നതിനാലാണ് സംവിധായകർ കാസർഗോഡ് സിനിമാ ചിത്രീകരണം നടത്താൻ തിരഞ്ഞെടുക്കുന്നതെന്നാണ് രജപുത്ര രഞ്ജിത് പറഞ്ഞത്.
നിരവധി പേരാണ് വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്. രഞ്ജിത് ചേട്ടൻ പറഞ്ഞതിനെ ഖണ്ഡിച്ച് പറയാൻ മറ്റൊന്നുമില്ല, കാസർഗോഡിനേക്കാൾ കൂടുതൽ ലഹരി മരുന്നുകൾ ചിലപ്പോൾ കൊച്ചിയിൽ കിട്ടിയേക്കുമെന്നും ബാബുരാജ് പറഞ്ഞു.
പ്രൊഡ്യൂസർ അസോസിയേഷൻ അംഗങ്ങൾ ശ്രീനാഥ് ഭാസിയെയും, ഷെയ്ൻ നിഗത്തെയും കുറിച്ച് പറയുന്ന കാര്യങ്ങൾ കേട്ട് തലകുനിക്കേണ്ടി വന്നുവെന്നും ബാബുരാജ് പറഞ്ഞു.
ജനറലായി കാര്യങ്ങൾ പറയുമ്പോൾ അമ്മയിലേക്ക് കാര്യങ്ങൾ വരുമെന്നും അത് മറ്റുള്ള എല്ലാവരെയും ബാധിക്കുമെന്നും ബാബുരാജ് പറഞ്ഞു.
Post Your Comments