CinemaLatest News

സനാതന ധർമ്മത്തിൽ ജനിച്ച് വളർന്ന ഉദയനിധി അതിനെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത് പിതാവിനെ മാറ്റണമെന്ന് പറയുന്നപോലെ

ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം 120 കോടി ഹിന്ദുക്കളെ വംശഹത്യക്ക് വിധേയമാക്കണമെന്ന് പരോക്ഷമായി പറയുകയാണെന്ന് മനസിലാക്കാൻ റോക്കറ്റ് സയൻസൊന്നും പഠിക്കണ്ട

സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്ന ആഹ്വാനവുമായി എത്തിയ തമിഴ് നടനും മന്ത്രിയുമായ ഉദയനിധി വൻ തോതിൽ വിമർശനങ്ങളെ നേരിടുകയാണ്.

സനാതന ധർമ്മത്തിൽ ജനിച്ച് അതിന്റെ തണലിൽ വളർന്ന മുത്തുവേൽ കരുണാനിധിയുടെ പിൻതലമുറക്കാരൻ സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്നു ആഹ്വാനം ചെയ്യുന്നതു തന്റെ പിതാവിനെ പിതൃസ്ഥാനത്ത് നിന്നു നീക്കം ചെയ്തു പുതിയ പിതാവിനെ അവിടെ പ്രതിഷ്ഠിക്കണം എന്നു പറയുന്നതിന് തുല്യമാണ്. സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം 120 കോടി ഹിന്ദുക്കളെ വംശഹത്യക്ക് വിധേയമാക്കണമെന്ന് പരോക്ഷമായി പറയുകയാണെന്നാണ് കൃഷ്ണകുമാർ പറയുന്നത്.

കുറിപ്പ് വായിക്കാം

സനാതന ധർമ്മത്തിൽ ജനിച്ച് അതിന്റെ തണലിൽ വളർന്ന മുത്തുവേൽ കരുണാനിധിയുടെ പിൻതലമുറക്കാരൻ സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്നു ആഹ്വാനം ചെയ്യുന്നതു തന്റെ പിതാവിനെ പിതൃസ്ഥാനത്ത് നിന്നു നീക്കം ചെയ്തു പുതിയ പിതാവിനെ അവിടെ പ്രതിഷ്ഠിക്കണം എന്നു പറയുന്നതിന് തുല്യമാണ്. സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം 120 കോടി ഹിന്ദുക്കളെ വംശഹത്യക്ക് വിധേയമാക്കണമെന്ന് പരോക്ഷമായി പറയുകയാണെന്ന് മനസിലാക്കാൻ റോക്കറ്റ് സയൻസൊന്നും പഠിക്കണ്ട.

എൻ ഡി എ മുന്നണി ഇപ്പോൾ തന്നെ നല്ല ഭൂരിപക്ഷത്തിൽ 2024 ൽ അധികാരത്തിലെത്തുമെന്നാണ് എല്ലാ സർവ്വേകളും സൂചിപ്പിക്കുന്നത്. സ്റ്റാലിന്റെ മകന്റെ അപക്വവും എന്നാൽ ആപത്കാരമായതും ആയ ഈ പ്രസ്താവന എൻ ഡി എ മുന്നണിക്ക് സർവ്വേകളിൽ പറയുന്ന വിജയത്തേക്കാൾ വലിയ വിജയമാണ് സമ്മാനിക്കാൻ പോകുന്നത്‌ .

വടക്കെ ഇന്ത്യയിലെ പപ്പുവിന്റെ സഹായത്തിന് പുറമെ ഇപ്പോൾ തെക്കേ ഇന്ത്യയിൽ നിന്നു അവതരിച്ച പുതിയ പപ്പുവിന്റെ സഹായവുംകൂടി ലഭിക്കുമ്പോൾ ബിജെപി തങ്ങളുടെ വിജയം ഒന്നുകൂടി ഉറപ്പാക്കുകയാണ്. ഉദയനിധിയുടെ ഈ പ്രസ്താവന I.N.D.I.A മുന്നണിയിലെ പല ഘടകകഷികളെയും ചൊടിപ്പിച്ചിരിക്കുകയാന്നെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നതു. I.N.D.I.A. മുന്നണിയിൽപ്പെട്ട ഡി എം കെ നേതാവ് നടത്തിയ ഈ കൊലവിളി വി ഡി സതീശനും ഗോവിന്ദനും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

 

shortlink

Related Articles

Post Your Comments


Back to top button