AwardsCinemaGeneralKeralaLatest NewsNEWS

‘ഉണ്ണി മുകുന്ദൻ ആയിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളാമായിരുന്നു, ഇത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി’: ഹരീഷ് പേരടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാ‌ർഡ് തുകയ്ക്കൊപ്പം പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് വിവാദ പരാമർശം നടത്തിയ നടൻ അലൻസിയർ ലെ ലോപ്പസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയശേഷം സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. സ്‌പെഷ്യൽ ജൂറി പുരസ്കാരത്തിന് തുക ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അലൻസിയറെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കാൻ ഹരീഷ് അലൻസിയറോട് പറയുന്നു.

‘ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു. പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി. എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക്, അലൻസിയറെ… മഹാനടനെ… ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ഛിച്ചതിന്റെ ലക്ഷണമാണ്. അതിന് ചികിൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്. അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്. രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല. അത് സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്. ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്’, ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ വെച്ചായിരുന്നു അലൻസിയറുടെ വിവാദ പരാമർശം. അപ്പൻ എന്ന ചിത്രത്തിനായിരുന്നു അലൻസിയറിന് പുരസ്കാരം ലഭിച്ചത്. ‘അവാർഡിന് നല്ല ഭാരം ഉണ്ട്. മുഖ്യമന്ത്രി കൂടി വേദിയിൽ ഉണ്ടാവണമായിരുന്നു. സാംസ്‌കാരിക മന്ത്രി ഉള്ളതിനാൽ പറയാം. സ്പെഷ്യൽ ജൂറി അവാർഡാണ് ഞങ്ങൾക്ക് തന്നത്. നല്ല തലകൾ എല്ലാവർക്കും കിട്ടി. സ്പെഷ്യലുകൾ കിട്ടുന്നവർക്ക് സ്വർണത്തിലുള്ള പ്രതിമയെങ്കിലും തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25,​000 രൂപ തന്ന് അപമാനിക്കരുത്. തുക കൂട്ടണം. അത് ഞാൻ ജൂറി ചെയർമാനായ ബംഗാളി സംവിധായകൻ ഗൗതം ഘോഷിനോട് അഭ്യർഥിക്കുകയാണ്. നല്ല അവാർഡൊക്കെ എല്ലാവർക്കും കൊടുത്തോളൂ. പക്ഷേ,​ സ്പെഷ്യൽ ജൂറി അവാർഡ് നൽകി അപമാനിക്കരുത്. ഈ പെൺപ്രതിമ നൽകി ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ഒരു പ്രതിമ തരണം. അങ്ങനെയൊരു പ്രതിമ എന്ന് വാങ്ങാൻ കഴിയുന്നോ അന്ന് ഞാൻ അഭിനയം നിർത്തും’, ഇതായിരുന്നു അലൻസിയർ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button