GeneralLatest NewsMollywood

ഒരു ക്രിമിനല്‍ ജീനിയസ്, മോഹന്‍ലാല്‍ നായകന്‍; ഒടുവില്‍ ആ ചിത്രത്തിന് സംഭവിച്ചത്

എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു. ഞങ്ങള്‍ നിരാശരായി വേറെ ആളെ നോക്കാന്‍ തീരുമാനിച്ചു.

മലയാളത്തിന്റെ താരാ രാജാവ് മോഹന്‍ലാലിനെ നായകനാക്കി തീരുമാനിച്ച ഒരു ചിത്രം ഉപേക്ഷിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തി തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ രാജാവിന്റെ മകന്റെ തിരക്കഥാകൃത്തായ ഡെന്നിസ് ആ ചിത്രത്തിന് ശേഷം നമ്ബര്‍ 20 മദ്രാസ് മെയില്‍, അപ്പു, ഇന്ദ്രജാലം തുടങ്ങിയ ഹിറ്റുകള്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയിരുന്നു. എന്നാല്‍ സംവിധായകന്‍ പത്മരാജനെ വില്ലനാക്കി, മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ഉപേക്ഷിക്കേണ്ടി വന്നതിന്റെ കാരണം ഒരു മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പങ്കുവയ്ക്കുന്നു.

ഡെന്നിസ് ജോസഫിന്റെ വാക്കുകള്‍-

‘മനു അങ്കിളിന് ശേഷം അടുത്തതായി ഞാന്‍ ചെയ്യാനിരുന്ന സിനിമ അപ്പു ആയിരുന്നില്ല. രണ്ട് സിനിമകള്‍ ഒരേ സമയം സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ അമേരിക്കയില്‍ എടുക്കാന്‍ തീരുമാനിച്ചു. ഒന്ന് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റേതാണ്. അക്കരെ അക്കരെ അക്കരെ. മറ്റൊന്ന് ഞാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതും. എന്റെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായി. പാട്ടും റെക്കോര്‍ഡ് ചെയ്‌തു. വലിയ ഒരു സംഗീതജ്ഞന്‍ അമേരിക്കയില്‍ കച്ചേരിക്ക് പോകുന്നതും അദ്ദേഹത്തെ കാണാതാകുന്നതും പിന്നീട് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചുമകന്‍ അദ്ദേഹത്തെ തേടിപോകുന്നതുമാണ് കഥ. കൊച്ചുമകന്‍ മോഹന്‍ലാലാണ്.

പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും അവരെ മറ്റ് രീതിയില്‍ ബ്ളാക്ക് മെയില്‍ ചെയ്‌തും അവരുടെ സൃഷ്‌ടികള്‍ സ്വന്തമാക്കി വിജയിക്കുന്ന ഒരു ക്രിമിനല്‍ ജീനിയസിന്റെ കഥയാണ് ഞാന്‍ എഴുതിയത്. മുത്തച്ഛന്റെ വേഷത്തില്‍ ആദ്യം നെടുമുടി വേണുവിനെയാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് സുബിന്‍ മേത്തയെ പോലൊരാള്‍ വേണമെന്ന് തോന്നി. ഇന്ത്യന്‍ വംശജനായ പാശ്ചാത്യ സംഗീതജ്ഞന്‍. 500 പീസ് ഓര്‍ക്കസ്‌ട്രയൊക്കെ വച്ച്‌ ഭീകരമായി സംഗീതം ഒരുക്കുന്നു. ഒരു ക്രിമിനല്‍ ജീനിയസ്. ആ റോളില്‍ ആരെ അഭിനയിപ്പിക്കും എന്ന് ആശങ്കയായി. അവസാനം ഒരാള്‍ മനസിലെത്തി. തീരുമാനം വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കില്‍ ഓകെ എന്നു പറഞ്ഞു. ഞാന്‍ മനസില്‍ കണ്ടത് പദ്‌മരാജനെയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍, പപ്പേട്ടന് ആദ്യം തമാശ തോന്നി പിന്നീട് സമ്മതിച്ചു.

ഒരുദിവസം പപ്പേട്ടന്‍ എന്നെ വിളിച്ചു. എനിക്ക് രാത്രിയില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോള്‍ ആദി മധ്യാന്തം ഉള്ള ഒരു വില്ലന്‍ റോള്‍ അഭിനയിക്കുക എന്നു പറഞ്ഞാല്‍ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു. ഞങ്ങള്‍ നിരാശരായി വേറെ ആളെ നോക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആസിനിമ നടന്നില്ല. എന്റെ സിനിമയ്‌ക്ക് കുറച്ചുകൂടി വിപുലമായ സൗകര്യങ്ങള്‍ വേണം. അത്ര സൗകര്യം ഒരുക്കിയെടുത്ത് അമേരിക്കയില്‍ സിനിമ ചെയ്യാന്‍ നിര്‍മ്മാതാവിന്റെ സ്ഥിതിയും സന്നാഹവും പോരാതെ വന്നു. ആ പ്രോജക്‌ട് അങ്ങനെ ഉപേക്ഷിച്ചു’.

shortlink

Related Articles

Post Your Comments


Back to top button