CinemaGeneralLatest NewsMollywoodNEWS

കളി കാര്യമാകുന്നു…; ആധികാരികമായ തെളിവുകൾ നൽകിയാൽ സിനിമ സെറ്റുകളിൽ തിരച്ചിൽ നടത്താൻ പോലീസ് എത്തുമെന്ന് മന്ത്രി

നിര്‍മാതാക്കള്‍ ഇത് നേരത്തെ അറിയിക്കേണ്ടിയിരുന്നു. പ്രശ്‌നം വരുമ്പോഴല്ല ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത്. റെയ്ഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല.

മലയാള സിനിമാമേഖലയില്‍ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾ ഞെട്ടിക്കുന്നവയാണെന്ന് മന്ത്രി എ കെ ബാലന്‍. ആരെങ്കിലും ആധികാരമായി തെളിവോടെ കാര്യങ്ങൾ അറിയിച്ചാൽ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നിര്‍മാതാക്കള്‍ ഇത് നേരത്തെ അറിയിക്കേണ്ടിയിരുന്നു. പ്രശ്‌നം വരുമ്പോഴല്ല ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത്. റെയ്ഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല. വര്‍ത്തമാനം മാത്രം പോരാ സിനിമാമേഖലയില്‍ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.

സിനിമ രംഗത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിൽ അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജും ഇന്ന് പ്രതികരിച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമ സംഘങ്ങളുണ്ട്. നടിമാരില്‍ പോലും പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് അറിയിച്ചിരുന്നു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണെന്നും ബാബു രാജു വ്യക്തമാക്കി.

നേരത്തെ, നടന്‍ ഷെയിന്‍ നിഗമിനെ മലയാള സിനിമയിൽ നിന്നും ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് നിര്‍മ്മാതാക്കള്‍ ലഹരി സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിച്ചത്. അച്ചടക്കമില്ലാതെ പെരുമാറുന്ന മറ്റുപല നടന്മാർ കൂടി മലയാള സിനിമയിലുണ്ട്. അവരോടും സമീപനം ഇതുതന്നെയായിരിക്കും. പലരും കാരവനുകളില്‍നിന്ന് പുറത്ത് ഇറങ്ങുന്നില്ല. അതില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് ആർക്കറിയാം? നിർമ്മാതാക്കളുടെ സംഘടന ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button