സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ (ഡബ്ല്യുസിസി) തോല്‍പ്പിക്കാനാവില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. വിധുവിന്‍സെന്റിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഡബ്ല്യുസിസി തകര്‍ച്ചയിലേക്ക് എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ട്വീറ്റുമായി പാര്‍വതി രംഗത്ത് എത്തിയത്.
ലോക പ്രശസ്ത എഴുത്തുകാരന് ആല്‍ബര്‍ കാമുവിന്റെ വാചകങ്ങളാണ് പാര്‍വതി കടമെടുത്തിരിക്കുന്നത്. ഈ ശൈത്യത്തിനിടെ എന്റെയുള്ളില്‍ അജയ്യമായൊരു വേനലുള്ളതായി കാണുന്നു. അതെനിക്ക് സന്തോഷം നല്കുന്നു. ലോകം എത്രത്തോളം എനിക്കെതിരെ തിരിഞ്ഞാലും എന്റെയുള്ളില്‍ ശക്തമായതും മെച്ചപ്പെട്ടതുമായ എന്തോ ഒന്ന് അതിനെ ചെറുക്കാന്‍ എന്നെ സഹായിക്കുന്നു. എന്റെ ആ അജയ്യമായ വേനല്‍ക്കാലം ഡബ്ല്യുസിസിയാണ് പാര്‍വതി ട്വീറ്റ് ചെയ്തു.
എന്നാൽ കടുത്ത ആരോപണങ്ങളാണ് സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസിക്ക് എതിരെ ഉന്നയിച്ചത്. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നില്ക്കുന്ന ഡബ്ല്യുസിസിക്ക് മറ്റ് പല സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങളിലും നിലപാടില്ലെന്നാണ് വിധുവിന്റെ ആരോപണം. സ്റ്റാന്‍ഡ് അപ്പ് സിനിമ ബി ഉണ്ണികൃഷ്ണന് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഡബ്ല്യുസിസി നേതൃത്വം നടത്തിയ ആക്രമണവും വിമര്‍ശനങ്ങളും കാപട്യമാണെന്നാണ് വിധുവിന്റെ വാദം.
നടൻ ദിലീപിനെ നായകനായി കോടതിസമക്ഷം ബാലന് വക്കീല്‍ എന്ന സിനിമ ചെയ്ത ഉണ്ണകൃഷ്ണനുമായുള്ള വിധുവിന്റെ സഹകരണത്തിനെതിരെ ഡബ്ല്യുസിസിയ്ക്കകത്ത് വലിയ അതൃപ്തിയും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ബി ഉണ്ണികൃഷ്ണന്റെ സഹായം ഡബ്ല്യുസിസി നേതൃത്വത്തിലുള്ള പലരും തേടിയിട്ടുണ്ടെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി നിലപാടുകള്‍ എടുത്ത സിദ്ദിഖിനൊപ്പം പാര്‍വതി അഭിനയിച്ചിട്ടില്ലേ എന്നും വിധു വിന്‍സെന്റ് ചോദിച്ചിരുന്നു.
Post Your Comments