GeneralLatest NewsMollywoodNEWS

കൊട്ടിഘോഷിക്കപ്പെടുന്ന, ഹീറോസ് യാഥാര്‍ത്ഥത്തില്‍ ഹീറോസ് ആയിരുന്നില്ല, നരാധമന്മാര്‍ ആയിരുന്നു: അലി അക്ബര്‍

വാരിയംകുന്നന്റെ സ്മാരകം ഉയരുമ്ബോള്‍ അത് സത്യത്തിന്റെ സ്മാരകം അല്ല, നുണയുടെ സ്മാരകമാണ്. ഹൈന്ദവഹത്യയുടെ സ്മാരകം ആണ്

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ അലി അക്ബര്‍. എന്നാൽ മാസ് റിപ്പോര്‍ട്ടിംഗിലൂടെ സംവിധായകന്റെ സമൂഹ മാധ്യമ അക്കൗണ്ട് കുറച്ച്‌ നാളത്തേക്ക് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. പേജ് സജീവമായതിനു പിന്നാലെ താന്‍ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ലെന്നും അതിന്റെ പരിണിതഫലമാണ് ഈ മാസ് റിപ്പോര്‍ട്ടിംഗ് എന്നും അലി അക്ബർ പറയുന്നു. തന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം

read also: അച്ഛന്‍ നല്‍കിയ ഒരു ഉപദേശം മാത്രം ഞാന്‍ മൈന്‍ഡ് ചെയ്തിട്ടില്ല: അഹാന കൃഷ്ണ കുമാര്‍

1921 എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ലൈവില്‍ എത്തിയതായിരുന്നു അലി അക്ബർ. ‘കഴിഞ്ഞ ആഴ്ച്ചയില്‍ ചില ആഘോഷങ്ങളൊക്കെ നടന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്തെ ടി.പി.ആര്‍ റേറ്റ് പതുക്കെ മുകളിലേക്ക് ഉയര്‍ന്നു. വീണ്ടും നമ്മള്‍ ദുരന്തത്തിലേക്ക് ആണ് പോകുന്നതെന്ന സംശയം പലര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്. പക്ഷെ, എന്തൊക്കെ സംഭവിച്ചാലും സിനിമ പൂര്‍ത്തിയാക്കിയേ. ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന, ഹീറോസ് യാഥാര്‍ത്ഥത്തില്‍ ഹീറോസ് ആയിരുന്നില്ല. നരാധമന്മാര്‍ ആയിരുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് നമ്മുടെ സിനിമ’, അലി അക്ബര്‍ പറയുന്നു.

‘വാരിയംകുന്നന്റെ സ്മാരകം ഉയരുമ്ബോള്‍ അത് സത്യത്തിന്റെ സ്മാരകം അല്ല, നുണയുടെ സ്മാരകമാണ്. ഹൈന്ദവഹത്യയുടെ സ്മാരകം ആണ്. ചരിത്രത്തെ ഇപ്പോള്‍ പുതിയതായി വ്യാഖ്യാനിച്ച്‌ കൊണ്ടിരിക്കുകയാണ്. ചാണക്യനെ ദ ഗ്രേറ്റ് എന്ന് വിളിക്കുന്നില്ല. മുഗളന്മാരെയും അക്ബറെയും ഒക്കെ നമ്മള്‍ ഗ്രേറ്റ് എന്ന് വിളിക്കുന്നു. എന്തൊരു ഗതികെട്ട അവസ്ഥയാണ് രാജ്യത്തെത്. ആയിരക്കണക്കിന് നായന്മാരെ നിരത്തിനിര്‍ത്തി ക്രൂരത ചെയ്ത ടിപ്പു സുല്‍ത്താനും ഗ്രേറ്റ് ആകുന്നു. മാര്‍ത്താണ്ഡ വര്‍മയോ പഴശിരാജയോ ഒന്നും ഗ്രേറ്റ് അല്ലാതെ ആകുന്നു. ആ അവസ്ഥയില്‍ 1921 നു ചര്‍ച്ചാ വിഷയമാക്കാന്‍ കഴിഞ്ഞു’ -അലി അക്ബര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button