GeneralLatest NewsMollywoodNEWS

കയ്യിൽ ഒളികാമറ, അരയിൽ കഠാര, മുന്നില്‍ പൂര്‍ണ്ണ നഗ്നയായി ജയന്തി: ഉടലിനൊപ്പം ചർച്ചയായി രതീഷ് രഘുനന്ദനന്റെ പഴയ പോസ്റ്റ്

ക്രിമിനല്‍ സഹായമില്ലാതെ ഇങ്ങിനെയുള്ള പരിപാടികള്‍ നടക്കില്ലായെന്ന് ഞങ്ങള്‍ക്ക് അപ്പോഴാണ് ബോധ്യം വന്നത്

തിരുവനന്തപുരം: ദൃശ്യ-മാധ്യമ രംഗത്ത് ഞെട്ടിക്കുന്ന ഇടപെടലുകള്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകൻ, രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്ത ‘ഉടൽ’ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ഇന്ദ്രന്‍സ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ‘ഉടല്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സംവിധായകന്റെ പഴയ ഒരു പോസ്റ്റാണ്.

അമൃതാ ടിവിയിലെ ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് എന്ന റിയാലിറ്റി ഷോയില്‍ വിജയിച്ചാണ് രതീഷ് മാധ്യമപ്രവര്‍ത്തകനായത്. ഈ ഷോയെക്കുറിച്ചു രതീഷ് വർഷങ്ങൾക്ക് മുൻപ് പങ്കുവച്ച പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു.

read also: ഗേറ്റ് അടിച്ചു പൊട്ടിച്ചു , 400 പേര്‍ കയറേണ്ട കപ്പലിൽ 1500 പേര്‍ ഇടിച്ചിട്ട് കയറുന്നു: ഐഷ സുല്‍ത്താന

രതീഷ് രഘുനന്ദനൻ സിറ്റിസണ്‍ ജേര്‍ണലിസ്റ്റിലെ വിജയ കഥ പറഞ്ഞ ഫെയ്സ് ബുക്ക് പോസ്റ്റ്

മുന്നില്‍ പൂര്‍ണ്ണ നഗ്നയായി അവള്‍. എന്റെ അരയിലൊരു ചെറിയ കഠാര. കയ്യില്‍ കടലാസ്സില്‍ പൊതിഞ്ഞ ചെറിയ കാമറ. പുറത്തു നിന്നു പൂട്ടിയ ലോഡ്ജു മുറി. റിയാലിറ്റി ഷോയുടെ ഫൈനല്‍ ഞങ്ങള്‍ നാലഞ്ചു പേരുടെ ജീവന്‍ വച്ചുള്ള കളിയായി മാറിയത് വളരെ പെട്ടന്നാണ്. കടുത്ത മത്സരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവന്‍ രക്ഷിക്കാനായുള്ള മത്സരം.

ജീവിതത്തില്‍ പലകളികള്‍ കളിച്ചെങ്കിലും രക്ഷപ്പെടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച്‌ കളിച്ച കളിയായിരുന്നു ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്. അമൃതാ ടിവിയില്‍ 2007 കാലത്താണ് ഷോ വരുന്നത്. അപ്രതീക്ഷിതമായി ഫൈനല്‍ റൗണ്ടിലെ നാലുപേരില്‍ ഒരാളായി ഞാന്‍ മാറി. ഹരീഷ് വാസുദേവന്‍, ഡോ സിജിത്ത്, ബോണി മോള്‍ പിന്നെ ഈ ഞാനും. ഫൈനല്‍ റൗണ്ടിലേക്കെത്തുമ്ബോഴേക്കും വലിയ ജനശ്രദ്ധ കിട്ടിയ റിയാലിറ്റി ഷോ ആയി മാറിയിരുന്നു ബിസിജെ. ഫൈനല്‍ റൗണ്ടു വരെ പുനലൂരെയും പരിസരത്തെയും വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങള്‍ കണ്ടെത്തി അവതരിപ്പിച്ച്‌ കടന്നുകൂടുകയായിരുന്നു.

പുനലൂര്‍ തൂക്കുപാലം, ഇരുപത്തിനാലു വയസിനുള്ളില്‍ എട്ടു പ്രസവിച്ച ശാലിനിയുടെ ജീവിതം, കൊട്ടാരക്കരയിലെ തുടര്‍ക്കൊലപാതകങ്ങള്‍ അങ്ങിനെ പലതും. ഫൈനലിലേക്കെത്തിയപ്പോള്‍ ഷോ ഡയറക്ടര്‍ സുപച്ചേട്ടനാണ് ടൗുമ ടൗറവമസമൃമി പറയുന്നത്, – നീ ഈ പുനലൂരൊന്നു വിട്ടു പിടിക്ക്.. നാട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന എന്തേലും ഒന്നു കണ്ടുപിടിക്ക്.. ജയിക്കുന്നതും തോല്‍ക്കുന്നതുമൊന്നുമല്ല കാര്യം.. ഷോ തകര്‍ക്കണം.. പുള്ളി, പുള്ളിയുടെ പ്രശ്‌നമാണ് പറഞ്ഞത്. എങ്കിലും ഫൈനല്‍ റൗണ്ട് സ്റ്റോറിക്കായി പുനലൂര്‍ വിട്ടുപിടിക്കാന്‍ തീരുമാനിച്ചു.

എന്റെ സ്റ്റോറി ഷൂട്ടിനായി അമൃതാ ടിവിയില്‍ നിന്നും ക്രൂ എത്തി. രജനീഷ് മഹേഷ് സന്തോഷ് പിണറായി, നിധീഷ്. ക്രൂ എത്തിയിട്ടും എനിക്ക് എന്തു ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. ഫൈനലാണ്, കാഴ്‌ച്ചകാരെ പിടിച്ചിരുത്തുന്ന എന്തെങ്കിലും വേണം. അയല്‍വാസിയായ വെണ്ടര്‍ സജിച്ചായന്‍ ടമഷശ ഢമ്വവമവേീുുൗ മുന്‍പൊരിക്കല്‍ പറഞ്ഞത് പെട്ടന്ന് ഓര്‍മ്മ വന്നു. കേരളത്തിലെ ഒരു പ്രമുഖ ധ്യാനകേന്ദ്രത്തിനുള്ളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളേക്കുറിച്ചാണ്. എങ്ങിനെയും ധ്യാനകേന്ദ്രത്തിനുള്ളില്‍ കടന്നു ഒളികാമറ ഓപ്പറേഷന്‍ നടത്താം എന്നൊരു ഐഡിയ വരുന്നു. സുപച്ചേട്ടനോട് കാര്യം പറയുന്നു. അപ്രൂവ്ഡ്! അമൃതാ ടിവിയുടെ ക്വാളിസ് തൃശ്ശൂരിലേക്ക്..

യാത്ര തുടങ്ങിക്കഴിഞ്ഞാണ് ഓര്‍ത്തത്, ഒരു സോഴ്‌സുമില്ല അവിടെ.. പരിചയക്കാരോ സഹായിക്കാനോ ആരുമില്ല. എങ്കിലും ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു മുന്നോട്ടു. എറണാകുളത്തെത്തി ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്ബോള്‍ കാമറമാന്‍ മഹേഷേട്ടനാണ് ഒരു സ്റ്റോറി ഐഡിയ പറയുന്നത്. വലിയ ആരാധനാലയങ്ങളുടെ പരിസരത്തെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന ലൈംഗിക വ്യാപാരത്തെ കുറിച്ചാണ്. ആദ്യം കേട്ടപ്പോള്‍ എനിക്ക് വലിയ കാര്യമായി തോന്നിയില്ല. പക്ഷെ മഹേഷേട്ടന്റെ ഡീറ്റെയിലിങ് എന്നെ ത്രസിപ്പിച്ചു. സംഗതി കൈവിട്ടുള്ള കളിയാണെങ്കിലും കളിച്ചു നോക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതിന്റെ കാരണം ഇനിയങ്ങോട്ടു നടക്കാന്‍ പോകുന്ന തീക്കളിയെക്കുറിച്ചു ഞങ്ങള്‍ക്കു വലിയ പിടിയില്ലായരുന്നു എന്നതാണ്.

ചോറ്റാനിക്കര.
ദിവസേന ആയിരങ്ങള്‍ വന്നുപോകുന്ന ക്ഷേത്ര പരിസരം. നിറയെ ലോഡ്ജുകള്‍. ഇത്തരം ഇടങ്ങളില്‍ നടക്കുന്ന പതിവ് കലാപരിപാടികള്‍ എല്ലാവര്‍ക്കുമറിയാം. സ്ത്രീകളെയും കൂട്ടിച്ചെന്നാല്‍ ഒരു പ്രശ്‌നവുമില്ലാതെ കാര്യം സാധിച്ചു മടങ്ങാം. റെയിഡോ മറ്റു കുഴപ്പങ്ങളോ ഒന്നും തന്നെയില്ല. എന്നാല്‍ ചോറ്റാനിക്കരയില്‍ കാര്യങ്ങള്‍ കുറേക്കൂടി പുരോഗമിച്ചിരിക്കുന്നു. ആവശ്യക്കാര്‍ക്ക് ആഗ്രഹം മാത്രം മതി. സ്ത്രീകള്‍ റെഡിയാണ്. ലോഡ്ജുടമകള്‍ സ്ത്രീകളെ ലോഡ്ജുകളില്‍ താമസിപ്പിച്ചിരിക്കുന്നു. നമ്മള്‍ റിസപ്ഷനില്‍ ചെന്ന് കാര്യം പറഞ്ഞ് റേറ്റുറപ്പിച്ചാല്‍ മതി. അഞ്ഞൂറ്, ആയിരം, രണ്ടായിരം എന്നിങ്ങനെ പോകുന്നു റേറ്റുകള്‍. റേറ്റു കൂടുന്നതിനനുസരിച്ച്‌ നമ്മുടെ മുന്നിലേക്കെത്തുന്ന സ്ത്രീകളുടെ നിലവാരവും നമുക്കനുവദിക്കപ്പെടുന്ന സമയവും വ്യത്യാസപ്പെടും. മിക്കവാറും എല്ലാ ഇടത്തരം ലോഡ്ജുകളിലും ഈ സെറ്റപ്പുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും കൊണ്ടു താമസിപ്പിച്ച്‌ ഭക്തിയുടെ മറവില്‍ നടത്തുന്ന ലൈംഗിക കച്ചവടം. ഇങ്ങിനെയൊന്നിനെ കുറിച്ച്‌ അക്കാലത്ത് ആരും കേട്ടിരുന്നില്ല. അഞ്ഞൂറിന് ഇരുപത് മിനിറ്റ്… ആയിരത്തിന് അല്‍പ്പം കൂടി സമയമുണ്ടാകും. സ്ത്രീകളുടെ കാഴ്ചയിലെ മേന്മയാണ് തുകയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നത്.

ഞങ്ങള്‍ ഓപ്പറേഷന് തയ്യാറെടുത്തു. ചെറിയ കാമറ കടലാസില്‍ പൊതിഞ്ഞ് ചെറിയ ബാഗിലൊളിപ്പിച്ചു. കഴുത്തിലെ ചരടിലൊളിപ്പിച്ച കോഡ്‌ലെസ്സ് ലേപ്പല്‍ മൈക്ക്. ലോഡ്ജിനരുകില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വണ്ടിയിലും കാമറയുണ്ട്. കയ്യിലെ ഒളികാമറയുമായി ലോഡ്ജിനുള്ളിലേക്ക് പോകാനായി ഞാന്‍ തയ്യാറെടുത്തു. അപ്പോഴാണ് കാമറമാന്‍ മഹേഷേട്ടന്റെ പരിചയക്കാരനായ ചേട്ടനെ കാണുന്നത്. ചേട്ടന്‍ ചോറ്റാനിക്കരക്കാരനാണ്. ഒരു ലോക്കല്‍ സഹായത്തിനായി മഹേഷേട്ടന്‍ കാര്യം പറഞ്ഞു. -മഹേഷെ.. ആവശ്യമില്ലാത്ത പരിപാടിയാണിത്.. നിങ്ങള് വിചാരിക്കും പോലെയൊന്നുമല്ല കാര്യങ്ങള്‍. ലോഡ്ജിനകത്ത് നല്ല ക്രിമിനലുകളെ താമസിപ്പിച്ചിട്ടുണ്ട്. അവന്മാരാണ് അകത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അകത്തേക്ക് കയറാന്‍ എളുപ്പമായിരിക്കും. പക്ഷെ നിങ്ങള് വിചാരിക്കും പോലെ എളുപ്പത്തില്‍ പുറത്തേക്ക് വരാന്‍ പറ്റിയേക്കില്ല.. മുട്ടന്‍ പണി കിട്ടും.. വിട്ടു പൊയ്‌ക്കോ.. അതായിരിക്കും നല്ലത്… നാട്ടുകാരും ചോറ്റാനിക്കര ക്ഷേത്ര ഭാരവാഹികളും വിചാരിച്ചിട്ട് ഇന്മാരെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല.. പിന്നാ നിങ്ങള്.. പണി കിട്ടുമേ മഹേഷെ.. വേണ്ടാ..

ചേട്ടന്റെ മറുപടി ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി. ക്രിമിനല്‍ സഹായമില്ലാതെ ഇങ്ങിനെയുള്ള പരിപാടികള്‍ നടക്കില്ലായെന്ന് ഞങ്ങള്‍ക്ക് അപ്പോഴാണ് ബോധ്യം വന്നത്. രതീഷ് റെഡിയാണെങ്കില്‍ ഞങ്ങള്‍ എന്തിനും റെഡിയാണെന്നു രജനീഷ് പറഞ്ഞതോടെ ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ ലോഡ്ജിനുള്ളിലേക്ക് പോകാന്‍ തീരുമാനിച്ചു.

ഒളികാമറ കൈയിലെടുത്തു. ബാഗിനുള്ളില്‍ കിടന്ന എന്റെ സന്തതസഹചാരിയായ ചെറിയ കഠാരയെടുത്തു അരയിലേക്ക് തിരുകി. ലോഡ്ജിനരുകില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വണ്ടിക്കുള്ളിലെ കാമറയിലേക്ക് എന്റെ കഴുത്തിലെ ചരടിലൊളിപ്പിച്ച മൈക്കിലെ ശബ്ദമെത്തും. ലോഡ്ജിനുള്ളില്‍ എനിക്ക് എന്തു സംഭവിക്കുന്നുവെന്ന് എന്നോടൊപ്പമുള്ളവര്‍ക്ക് അറിയാന്‍ ഈ ശബ്ദം മാത്രമാണ് വഴി. അഥവാ ഞാന്‍ പെട്ടു പോയാല്‍ ഇവര്‍ക്ക് അകത്തേക്ക് എത്താനാകണമെന്നുമില്ല. മറ്റുള്ളവര്‍ക്ക് മനസിലാകാത്ത വിധത്തില്‍ കാമറയില്‍ പരമാവധി ദൃശ്യങ്ങള്‍ പകര്‍ത്തി ഞാന്‍ ലോഡ്ജിനുള്ളിലേക്ക് നടന്നു. റിസപ്ഷനില്‍ ഒരു തമിഴന്‍. ഞാന്‍ ചെന്തമിഴില്‍ തന്നെ കാര്യം പറഞ്ഞു. – എതാവുത് നടക്കുമാ.. ആളിരുക്കാ…

തമിഴന്‍ റേറ്റു പറഞ്ഞു. തുക സമ്മതിച്ചതോടെ മറ്റൊരുവനെ കൂട്ടി അകത്തേക്ക് പറഞ്ഞു വിട്ടു. മുറി തുറന്നു പെണ്‍കുട്ടിയെ കാണിച്ചു തരും. ഓക്കെയാണെങ്കില്‍ ഒപ്പം വരുന്നവന്റെ കയ്യില്‍ പണം കൊടുത്തിട്ട് മുറിക്കുള്ളിലേക്ക് കയറാം. മുഷിഞ്ഞ ബനിയനും ലുങ്കിയും ധരിച്ച കുടവയറനൊപ്പം ഞാന്‍ വീണ്ടും അകത്തേക്ക് പോകുകയാണ്. കോഡ്‌ലെസ്സ് മൈക്കിന്റെ പരിധി വിട്ടാല്‍ പുറത്തു വണ്ടിയിലിരിക്കുന്നവര്‍ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടില്ല. വരാന്തയിലും മറ്റും വേറെയും ആളുകളുണ്ട്. ഗുണ്ടകളോ താമസക്കാരോ..
അവരില്‍ ചിലര്‍ കുഴപ്പക്കാരാണെന്ന് ഒറ്റനോട്ടത്തിലറിയാം. ഞാനും അത്രമോശമല്ലെന്ന തോന്നലും അരയിലെ കഠാരയുമാണ് ധൈര്യം പകരുന്നത്.

കുടവയറന്‍ നടന്ന് ഒരു മുറിയുടെ മുന്നിലേക്ക് വന്നു നിന്നു. – ഇരുപത്തിയൊന്നു .. ഞാന്‍ ഉറക്കെ വായിച്ചു. പുറത്തു വണ്ടിയിലിരിക്കുന്നവര്‍ക്കു കേള്‍ക്കാനായിട്ടാണ് ഞാന്‍ റൂം നമ്ബര്‍ ഉറക്കെ വായിച്ചതെന്നു തിരിഞ്ഞു നോക്കിയ തമിഴനു പിടികിട്ടിയില്ല. കയ്യിലെ ബാഗിലൊളിപ്പിച്ച കാമറ ഇതെല്ലാം പകര്‍ത്തുന്നുമുണ്ട്. തമിഴന്‍ ലോക്കഴിച്ച്‌ കതക് അല്‍പ്പം തുറന്നു. ആ ചെറിയ ഗ്യാപ്പിലേക്ക് ഒരു പെണ്‍കുട്ടി വന്നുനിന്നു. കഷ്ടിച്ച്‌ ഇരുപത് വയസ്സു പ്രായം കാണും. കുടവയറന്‍ ചോദ്യരൂപേണ എന്നെ നോക്കി. ഞാന്‍ ഓക്കെയെന്ന് തലകുലുക്കി. പണം നല്‍കി ഞാന്‍ മുറിക്കുള്ളിലേക്ക് കയറുമ്ബോള്‍ കുടവയറന്‍ – ഇരുപത് മിനിറ്റേ…

ഞാന്‍ തിരിഞ്ഞ് നോക്കുമ്ബോഴേക്കും അയാള്‍ കതകടച്ചു. പുറത്തു നിന്നും ഡോര്‍ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടപ്പോഴാണ് എന്റെ കിളി പറന്നത്. ഇനി ഞാന്‍ വിചാരിക്കുമ്ബോള്‍ എനിക്ക് പുറത്തു പോകാനാകില്ല. എവിടെയെങ്കിലും പാളിയാല്‍… മൂന്നു പേരുമായി റിയാലിറ്റി ഷോയുടെ ഫൈനല്‍ നടക്കും. ഷോ തുടങ്ങും മുന്‍പ് എന്റെ ചിത്രം കാണിക്കും. എല്ലാവരും എന്നെ സ്മരിക്കും…!
കട്ടിലിനരുകിലേക്കത്തുമ്ബോഴേക്കും ജയന്തി തയ്യാറായിക്കഴിഞ്ഞിരുന്നു. ആകെയുണ്ടായിരുന്ന നൈറ്റി തലവഴി ഊരിമാറ്റി കട്ടിലിലേക്ക് കയറിക്കിടന്നു കഴിഞ്ഞു അവള്‍. ഞാന്‍ കയ്യിലെ ബാഗുമായി കട്ടിലിലേക്കിരുന്നു. അവളെ നോക്കിച്ചിരിച്ചു. ജയന്തിയുടെ മുഖത്ത് പരുഷ ഭാവം. – എന്ന സാര്‍.. പണ്ണിത്തൊലൈങ്ക സാര്‍..

ഞാന്‍ ജയന്തിയുടെ കൈപിടിച്ച്‌ എഴുന്നേല്‍പ്പിച്ചു. നൈറ്റിയെടുത്ത് അവളുടെ ശരീരത്തിലേക്കിട്ടു. അവളുടെ മുഖത്ത് അദ്ഭുതം. – എന്ന സാര്‍, സ്റ്റാര്‍ട്ടിങ് പ്രശ്ചനയാ..? നൈറ്റികൊണ്ട് നഗ്നത മറയ്ക്കണമെന്ന ചിന്ത ജയന്തിയില്‍ കണ്ടതേയില്ല. ചെറിയ ചിരിയില്‍ നിന്നും ഞങ്ങള്‍ വര്‍ത്തമാനമാരംഭിച്ചു. ആദ്യമായിട്ടാകും അവള്‍ എന്നെപ്പോലെയൊരു സംസാരപ്രിയനെ കാണുന്നത്. ആ മറിയിലേക്കെത്തുന്ന സംസാരപ്രിയന്മാര്‍ ഇങ്ങിനെയായിരിക്കില്ലല്ലോ. മാത്രമല്ല, അവരാരും റിയാലിറ്റി ഷോയില്‍ മത്സരിക്കുന്നുമുണ്ടാകില്ല. എന്റെയുള്ള് പടപടാ അടിച്ചുകൊണ്ടേയിരിക്കുന്നു.

ദിവസം എത്ര പേര് വരും.. നിനക്ക് എത്ര കിട്ടും എന്നിങ്ങനെ ചോദ്യങ്ങള്‍ നീളുന്നു. ഇടയ്ക്ക് ജയന്തി എന്നെ ഓര്‍മ്മപ്പിച്ചു. – സര്‍.. ട്വന്റി മിനിറ്റ്‌സ് താന്‍ ഇരുക്ക്.. ഞാന്‍ അത് കേള്‍ക്കാത്തത് പോലെ വര്‍ത്തമാനം തുടര്‍ന്നു. ഊര്.. പേര് അങ്ങിനെ ഓരോന്നായി. നീ എങ്ങിനെ ഇവിടെയെത്തിയെന്ന ചോദ്യത്തിന് മുന്നില്‍ പതിയെ ജയന്തി സൈലന്റായി. കുനിഞ്ഞിരുന്നു കരഞ്ഞു തുടങ്ങി. ജയന്തിയുടെ സഹോദരന്റെ ഭാര്യ ക്ലീനിങ് ജോലിക്കെന്നും പറഞ്ഞ് ഇവിടേക്ക് കൊണ്ടു വന്നതാണ് ജയന്തിയെ. ഏഴു മാസങ്ങളായി ഈ മുറിക്കുള്ളിലാണ്.. ദിവസവും പത്തും പതിനഞ്ചും പേര്‍ വരെ.. മൂന്നു നേരം വാതില്‍ അല്‍പ്പം തുറന്നു ഭക്ഷണം ഉള്ളിലേക്ക് വയ്ക്കും.

കേരളത്തിലെ കാമാത്തിപുരയ്ക്കുള്ളിലാണ് ഇരിക്കുന്നതെന്ന് തോന്നിപ്പോയി എനിക്ക്. നിലവിളിച്ചു കരഞ്ഞ ആദ്യ ദിവസങ്ങളില്‍ ജയന്തിയുടെ കഴുത്തില്‍ കുടുക്കിട്ടു മുറുക്കി കെട്ടിത്തൂക്കി. എന്നിട്ട് അറുത്തു താഴെയിട്ടു. അതോടെ ജയന്തിയിലെ നിലവിളികളവസാനിച്ചു. എന്നെങ്കിലും അക്കാ വന്ന് തിരിച്ച്‌ കൊണ്ടുപോകുമെന്ന് ഇപ്പോഴും വിചാരിക്കുന്നുണ്ട് പാവം. ജയന്തി എന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി അക്കായെ വിളിച്ചു. അവര്‍ തെറിവിളിയോടെ ഫോണ്‍വച്ചു. അതിന്റെ അപകടം രണ്ടു മിനിറ്റിനുള്ളില്‍ ഞാന്‍ മനസ്സിലാക്കി. ഇരുപത് മിനിറ്റ് തികയും മുമ്ബേ വാതിലില്‍ രണ്ടു തവണ ആരോ തട്ടി. ഞാന്‍ ഞെട്ടിയെഴുന്നേറ്റു. ജയന്തിയുടെ മുഖത്തും ഭയം. ജയന്തി കണ്ണീരോടെ എന്റെ നെറ്റിയിലൊരു ഉമ്മ തന്നു- പോങ്കെ സാര്‍ .. പോയിട്ടു വാങ്കെ.. ഒരു മിനിട്ടു കഴിയുമ്ബോഴേക്കും വാതില്‍ തുറന്നു കുടവയറന്‍- സാര്‍..
ടൈം ആയാച്ചു സര്‍…

മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്ബോള്‍ അയാള്‍ എന്നെ തറപ്പിച്ചു നോക്കി. പണി പാളിയെന്നുറപ്പിച്ചു നടപ്പ് വേഗത്തിലാക്കി ഞാന്‍. പുറത്തെത്തിയിട്ടാണ് ഞാന്‍ ശ്വാസമെടുക്കുന്നത്.
റിയാലിറ്റി ഷോയുടെ കാര്യമൊക്കെ ഞാന്‍ മറന്നിരുന്നു. ജയന്തിയുടെ ഉമ്മ എന്റെ നെറ്റിയില്‍ക്കിടന്നു പൊള്ളുന്നു. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു ഞങ്ങള്‍. അവര്‍ തിരിഞ്ഞു നോക്കിയില്ല.
മാസപ്പടിയുടെ ഗുണം!

എന്തു ചെയ്യുമെന്നാലോചിച്ച്‌ ചോറ്റാനിക്കര ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുമ്ബോള്‍ ഏതോ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം വരുന്നു. കൈകാണിച്ചു നിര്‍ത്തി. റൂറല്‍ എസ്‌പി പത്മനാഭന്‍ കുടുംബവുമൊത്ത് ക്ഷേത്രദര്‍ശനത്തിന് വന്നതാണ്. ഒളികാമറയിലെ ദൃശ്യങ്ങള്‍ കണ്ട അദ്ദേഹം ചോറ്റാനിക്കര എസ്‌ഐയെ വിളിച്ചു ലോഡ്ജില്‍ പോയി നോക്കാന്‍ ആവശ്യപ്പെട്ടു. എസ്‌ഐയുമൊത്ത് ഞങ്ങള്‍ വീണ്ടും ലോഡ്ജിലേക്ക്. ഉണ്ടായിരുന്ന ചെറിയ ബാഗുമെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറുമ്ബോള്‍ ജയന്തി എന്നെ നോക്കി ചെറുതായി ഒന്നു ചിരിച്ചു. മരിക്കുവോളം ഞാന്‍ മറക്കില്ല ആ ചിരി. അറസ്റ്റുകള്‍ ഉണ്ടായി. ലോഡ്ജ് അടച്ചു പൂട്ടി.
ജയന്തിയുടെ ജീവിതം എന്നെ റിയാലിറ്റി ഷോ വിജയിയാക്കി. എനിക്കൊരു നല്ല ജീവിതം തന്നു. ജയന്തിയെ മിക്ക മെയ് മാസങ്ങളിലുമോര്‍ക്കും. കാരണം 2008 ജൂണ്‍ അഞ്ചിനായിരുന്നു ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് ഗ്രാന്‍ഡ് ഫിനാലെ!

ഈ അതിസാഹസികതയില്‍ എന്നോടൊപ്പം നിന്ന അസിസ്റ്റന്റ് കാമറമാന്‍ സന്തോഷ് പിണറായി പിന്നീട് വാഹനാപകടത്തില്‍ മരണമടഞ്ഞത് വേദനിപ്പിക്കുന്ന ഓര്‍മ്മ. ചോറ്റാനിക്കരയില്‍ കാര്യങ്ങള്‍ പഴയപടിയായി… ഇപ്പോഴും അതങ്ങിനെ തന്നെയെന്നാണ് വിവരം.
എഴുത്തിനിടയിലെ ചില പേരുകള്‍ മനപ്പൂര്‍വ്വം മാറ്റിയെഴുതിയതാണ്. അറിയുന്നവര്‍ അത് തിരുത്തരുതെന്നപേക്ഷ. ഫൈനലില്‍ ജയിക്കില്ലെന്നുറപ്പിച്ച്‌ എന്റെ സ്റ്റോറി ഷൂട്ടില്‍ നിന്നൊഴിഞ്ഞു മാറിയവര്‍ക്ക് നന്ദി. മഹേഷും രജനീഷും സന്തോഷുമൊക്കെയാണ് താരങ്ങള്‍. സുപാ സുധാകരനും. അവരുടെ ചങ്കുറപ്പില്ലെങ്കില്‍ ഇന്നത്തെ ഞാനില്ല.

shortlink

Related Articles

Post Your Comments


Back to top button