GeneralLatest NewsMollywoodNEWSWOODs

സാനിറ്റൈസര്‍ കുടിച്ചു, വീട്ടുകാർ ആദ്യം പള്ളീലച്ചന്മാരുടെ അടുത്താണ് കൊണ്ടുപോയത്: അന്‍ജലിന്‍

ചിലര്‍‌ എന്നെ ഇപ്പോഴും എയറിലാണ് കൊണ്ട് നടക്കുന്നത്

കേരളത്തിന്‍ വിവാദമായ ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്‍ജലിന്‍. അമിതമായ ലഹരി ഉപയോഗത്തെ കുറിച്ച്‌ പറയുന്ന ഈ സിനിമ എക്‌സൈസ് വകുപ്പ് ഇടപെട്ട് തിയേറ്ററില്‍ നിന്നും പിൻവലിപ്പിച്ചിരുന്നു.

നിരോധിത ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗത്തെ കുറിച്ചും എങ്ങിനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചും എല്ലാം സിനിമയിൽ കാണിക്കുന്നുണ്ട്. സിനിമയെ കുറിച്ച്‌ അഭിപ്രായം ചോദിച്ച്‌ വന്ന ആളോട് അന്‍ജലിന്‍ എംഡിഎംഎ അടിക്കണമെന്ന് തോന്നിയാല്‍ താൻ അടിക്കുമെന്ന് തുറന്നു പറഞ്ഞതും വിവാദമായിരുന്നു.

read also: ബിനു അടിമാലിയുടെ സ്റ്റേജ് ഷോക്കിടെ കൂവലും ബഹളവും: അപമാനിച്ച് കാണികൾ

ഇപ്പോഴിത, തനിക്ക് വിമർശകർ മാത്രമല്ല ഫാന്‍സുമുണ്ടെന്ന് പറയുകയാണ് അന്‍ജലിന്‍. ചിലര്‍ തന്നെ ലേഡി സൂപ്പര്‍സ്റ്റാറെന്നാണ് വിളിക്കുന്നതെന്ന് പോപ്പര്‍ സ്റ്റോപ്പ് മലയാളം എന്ന യുട്യൂബ് ചാനലിന് നല്‍‌കിയ അഭിമുഖത്തിൽ അന്‍ജലിന്‍ പങ്കുവച്ചു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ചിലര്‍‌ എന്നെ ഇപ്പോഴും എയറിലാണ് കൊണ്ട് നടക്കുന്നത്. ചിലര്‍ താഴെ ഇറക്കിയിട്ടുണ്ട്. ഒന്നും പ്ലാന്‍ ചെയ്ത് സംസാരിക്കുന്നില്ല. എന്റെ പ്ലാനുകള്‍ പൊതുവെ പൊട്ടി പോകാറുണ്ട്. പോലീസ്, സൈബര്‍ എന്നിവയിലെല്ലാം എനിക്ക് കോണ്‍ടാക്സുണ്ട്. മിലിട്ടറി, നേവി എന്നിവരുമായെല്ലാം കണക്ഷനുണ്ട്. അന്ന് തിയേറ്ററില്‍ തെളിവെടുപ്പ് വരെ നടന്നിരുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായോ എന്നാണ് ഞാന്‍ അന്വേഷിച്ചത്. ഒമറിക്ക അന്നും ഇന്നും സപ്പോര്‍‌ട്ടാണ്. ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്താണ് എന്റെ സ്വഭാവത്തില്‍ മാറ്റം വന്ന് തുടങ്ങിയത്. കുറേസമയം കുളിച്ചുകൊണ്ടിരിക്കുക, ഭക്ഷണം കഴിക്കും മുമ്പ് കുറേനേരം കൈ കഴുകും. ഓവര്‍ ഹൈജീന്‍ ആയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട് കൂട്ടുകാരാണ് അമ്മയോട് പറഞ്ഞത്. കൊവിഡ് സമയത്ത് എനിക്ക് കൊറോണ പോസിറ്റിവായപ്പോള്‍ സാനിറ്റൈസര്‍ കുടിച്ചിട്ടുണ്ട്. വൃത്തി കൂടിയിട്ട്. ഒരുപാട് കുടിച്ചില്ല കുറച്ച്‌ സിപ് ചെയ്തു. ആദ്യം പള്ളീലച്ചന്മാരുടെ അടുത്താണ് കൊണ്ടുപോയത്. പക്ഷെ എനിക്ക് ശരിയായില്ല. പിന്നെയാണ് സൈക്കാട്രിസ്റ്റിനെ കാണിച്ചത്.’ – താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button