CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

അജിത്തിന്റെയും വിജയ്യുടെയും സിനിമകള്‍ക്ക് ഒരു കോടി കൈക്കൂലി നല്‍കേണ്ട അവസ്ഥ; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ സിനിമാ ലോകം

ഒരു സിനിമയുടെ സെന്‍സര്‍ഷിപ്പിനും നികുതിയിളവിനുമായി കോടികളാണ് തമിഴ് സിനിമ ഒഴുക്കുന്നതെന്ന് നിര്‍മാതാവ് കെ രാജന്‍. തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്തിന്റെയും വിജയുടെയും ചിത്രങ്ങള്‍ പുറത്തിറക്കണമെങ്കില്‍ കുറഞ്ഞത് ഒരു കോടി രൂപയോളം കൈക്കൂലി നല്‍കേണ്ടിവരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നിര്‍മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

”ചിത്രീകരണം പൂര്‍ത്തിയായാല്‍ സിനിമാ പൂര്‍ണ്ണമാകില്ല. അതിനു ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. ഒരു സിനിമ പുറത്തിറക്കാന്‍ നിര്‍മാതാവ് കടന്നുപോകുന്ന ബുദ്ധിമുട്ടുകള്‍ ആര്‍ക്കും മനസ്സിലാകുകയില്ല. ആദ്യത്തെ കടമ്പ സെന്‍സര്‍ഷിപ്പാണ്. സംസ്ഥാന സര്‍ക്കാറിന് മുന്‍പില്‍ മൂന്ന് മാസമെങ്കിലും കാത്തിരുന്നാല്‍ മാത്രമാണ് ആ കടമ്പ കടക്കുക. പിന്നെ നികുതിയിളവ് ലഭിക്കുന്നതിനുള്ള കഷ്ടപ്പാടാണ്. എന്റെ ഒരു സുഹൃത്ത് 5 ലക്ഷം രൂപയാണ് കോഴ നല്‍കിയത്. അജിത്തിന്റെയും വിജയിന്റെയും സിനിമകള്‍ക്ക് ഒരു കോടിയോളം രൂപ നല്‍കണം. ജിഎസ്ടി വന്നത് കൊണ്ട് ഇപ്പോള്‍ നികുതിയില്‍ നിന്ന് ഒഴിവാകാന്‍ പറ്റില്ല”. രാജന്‍ തുറന്നു പറയുന്നു

എന്നാല്‍ ഇതിനെക്കാള്‍ കഷ്ടമാണ് താരങ്ങളുടെ കാര്യം. സിനിമയുടെ പ്രോമോഷനുമായി ബന്ധപ്പെട്ടുള്ള ഓഡിയോ സിനിമാ പ്രചരണ പരിപാടികളില്‍ പോലും പങ്കെടുക്കാന്‍ പല അഭിനേതാക്കള്‍ക്കും മടിയാണ്. ഇതൊരു നല്ല പ്രവണതയല്ല. സിനിമ വിജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button