BollywoodGeneralLatest News

നടി റിയയുടെ വാട്സാപ് ചാറ്റുകളിൽ കുരുങ്ങി പ്രമുഖർ; അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്

സുശാന്തിന്റെ മരണകാരണം കണ്ടെത്താൻ നിയോഗിച്ച എയിംസിലെ ഫൊറൻസിക് വിഭാഗം പോസ്റ്റ്മോർട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് സിബിഐ സംഘം. ദിശയുടെ മരണത്തിനു പിന്നാലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുശാന്തിനേ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈ മരണത്തില്‍ ദുരൂഹത ആരോപിച്ചു താരത്തിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. വിവാദങ്ങള്‍ക്കിടയില്‍ നടിയും കാമുകിയുമായ റിയ സുശാന്തിനു ലഹരി മരുന്നു നല്കിയതായി തെളിവുകള്‍ പുറത്ത് വന്നതോടെ മയക്കു മരുന്ന് കേസില്‍ റിയയും സഹോദരനും അറസ്റ്റിലായി. ഇപ്പോഴിതാ സുശാന്ത് സിങ്ങിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന സംശയത്തില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടൻ മുംബൈയിൽ തിരികെ എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്.

read also:അയാള്‍ മുറിയിലേക്കു കൊണ്ടുപോയി, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മാറ്റി, എല്ലാവരും ഇതെല്ലാം ചെയ്യുന്നുവെന്ന് പറഞ്ഞ് എന്നെയും നിർബന്ധിച്ചു; നടി തുറന്നു പറയുന്നു

സുശാന്തിന്റെ മരണകാരണം കണ്ടെത്താൻ നിയോഗിച്ച എയിംസിലെ ഫൊറൻസിക് വിഭാഗം പോസ്റ്റ്മോർട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിച്ചതിനു ശേഷം സിബിഐയ്ക്കു കൈമാറും.

read also:സുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ എന്നെപോലെ തന്നെ ഒരുപാട് പെൺകുട്ടികൾ അസ്വസ്ഥരാണ്; നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഭാമ അന്ന് പ്രതികരിച്ചത് കണ്ട് ഞെട്ടി ജനങ്ങൾ, നാണമുണ്ടോയെന്ന് ആരാധകർ; സ്ക്രീൻ ഷോട്ട് വൈറൽ

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിൽ നടന്റെ മുൻ മാനേജർമാരായ ശ്രുതി മോദി, ജയ സഹ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉടൻ ചോദ്യം ചെയ്തേക്കും.ലഹരി ഇടപാടുമായി ബന്ധപ്പെട്ട റിയ ചക്രവർത്തിയുടെ വാട്സാപ് ചാറ്റുകളിൽ ശ്രുതിയുടെയും ജയയുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നാണ് എൻസിബി പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button