ഇക്കഴിഞ്ഞ ദിവസം രഞ്ജിത്ത് സംവിധായകനായ ഡോ. ബിജുവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൻ വിവാദമായി മാറിയതോടെ ഏറെ പേരാണ് ഡോ. ബിജുവിനെ പിന്തുണച്ച് എത്തിയത്.
അവഗണിക്കാനാവാത്ത ഒരു കാര്യമുണ്ട്. മലയാള സിനിമയിൽ സ്വന്തമായി ഒരു കസേര വലിച്ചിട്ട് ഇരുന്ന ഫിലിം മേക്കറാണ് ബിജു. അയാൾക്ക് ആരും ഒന്നും താലത്തിൽ വെച്ച് കൊടുത്തിട്ടില്ല. ഒരു കോക്കസിലും അയാൾ ഉണ്ടായിട്ടുമില്ല എന്നാണ് മാധ്യമ പ്രവർത്തകയായ ഷാഹിന കെ. കെ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
ഡോ. ബിജുവിൻ്റെ സിനിമകൾ നിങ്ങൾക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. രണ്ടായാലും അവഗണിക്കാനാവാത്ത ഒരു കാര്യമുണ്ട്. മലയാള സിനിമയിൽ സ്വന്തമായി ഒരു കസേര വലിച്ചിട്ട് ഇരുന്ന ഫിലിം മേക്കറാണ് ബിജു. അയാൾക്ക് ആരും ഒന്നും താലത്തിൽ വെച്ച് കൊടുത്തിട്ടില്ല. ഒരു കോക്കസിലും അയാൾ ഉണ്ടായിട്ടുമില്ല.
സൂപ്പർ സ്റ്റാറുകളെയടക്കം വിമർശിക്കാൻ തുടക്ക കാലത്ത് പോലും മടി കാണിച്ചിട്ടില്ലാത്ത ആളാണ് ഡോക്ടർ ബിജു. അത് ,ഫിലിം മേക്കർ എന്ന നിലക്ക് അയാൾക്ക് അയാളെ കുറിച്ചുള്ള അപാരമായ വിശ്വാസം കൊണ്ട് തന്നെയാണ്. ലോക സിനിമയുടെ ഭൂപടത്തിൽ മലയാളത്തിൻ്റെ മേൽവിലാസം കൂടിയാണ് ഡോക്ടർ ബിജു.
രഞ്ജിത്തിനെ പോലെയുള്ള കിണറ്റിലെ തവളകളെ, അതേ കിണറ്റിലെ കുറെ ഞാഞ്ഞൂലുകൾക്ക് അല്ലാതെ വേറെ ആർക്കറിയാം? രഞ്ജിത്തിന് സിനിമയിൽ വല്ല പ്രസക്തിയും ഉണ്ടോ എന്ന് വിലയിരുത്താനുള്ള അർഹത ബിജുവിന് ഉണ്ട്. അല്ലാതെ തിരിച്ച് അല്ല.
പറ്റുമെങ്കിൽ ആരെങ്കിലും, അയാള് കോശിയുടെ അപ്പൻ അല്ല എന്ന് ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. അല്ലാതെ ഈ ഫ്യൂഡൽ പൊട്ടലിന് ശമനം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
Post Your Comments