CinemaGeneralLatest NewsMollywoodNEWS

ചാന്‍സ് ചോദിച്ചത് ഒരേയൊരു സിനിമയില്‍ : ദുല്‍ഖര്‍ സല്‍മാന്‍ തുറന്നു പറയുമ്പോള്‍

ഈയൊരു പരിചയം എല്ലാ താരമക്കള്‍ക്കും സിനിമയിലേക്ക് വരാന്‍ ഗുണം ചെയ്യും

മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ സിനിമയിലേക്ക് വന്നത് തനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍ ആയതു കൊണ്ട് മറ്റു പുതുമുഖങ്ങളെക്കാള്‍ പ്രേക്ഷക മനസ്സില്‍ വേഗത്തില്‍ ഇടം നേടാന്‍ സാധിക്കുമെന്നതാണ് അതിലെ പ്രധാന പ്ലസ് പോയിന്റ് എന്ന് ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

‘മറ്റ് പുതുമുഖങ്ങളെക്കാള്‍ വേഗത്തില്‍ പ്രേക്ഷകന്റെ മനസ്സിലേക്ക് എത്താന്‍ കഴിയും എന്നതാണ് അതിന്‍റെ പോസിറ്റീവ്. കാരണം സിനിമയില്‍ വരുന്നതിന് മുമ്പേ തന്നെ ‘സ്റ്റാര്‍ കിഡ്സ്‌’ എന്ന നിലയില്‍ നമ്മുടെ മുഖവും പേരുമെല്ലാം പലരുടെയും മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. ഈയൊരു പരിചയം എല്ലാ താരമക്കള്‍ക്കും സിനിമയിലേക്ക് വരാന്‍ ഗുണം ചെയ്യും. താരപുത്രന്‍ എന്ന രീതിയില്‍ സിനിമയിലേക്ക് വരുന്നതിനെ മലയാള സിനിമയില്‍ ആരും നെഗറ്റീവായി കാണാറില്ല. അത് മലയാളികളുടെ ഗുണമാണ്. പക്ഷെ ഞങ്ങള്‍ നേരിടുന്നൊരു പ്രധാന പ്രശ്നമുണ്ട്. അത് അച്ഛനുമായുള്ള താരതമ്യം തന്നെയാണ്. വാപ്പച്ചിയുടെ കൂടെ അഭിനയിക്കാത്തത് കൊണ്ട് എനിക്ക് ഇതുവരെ ആ താരതമ്യം നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ഇതുവരെ ഒരേയൊരു സിനിമയില്‍ മാത്രമാണ് ചാന്‍സ് ചോദിച്ചു വാങ്ങിയത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍. സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും ഞാന്‍ നായക നിരയിലുണ്ടായിരുന്നില്ല. കഥ കേട്ടപ്പോള്‍ ‘ഫ്രോഡ്’ എന്ന കഥാപാത്രം എനിക്ക് ചെയ്യണമെന്ന് തോന്നി- ദുല്‍ഖര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button