NewsInternational

ഐ.എസിന്റെ ഇന്ത്യയിലെ റിക്രൂട്ടര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ദമാസ്കസ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഇന്ത്യയിലെ റിക്രൂട്ടറായ മുഹമ്മദ് ഷാഫി അര്‍മര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സിറിയയില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഷാഫി അര്‍മര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട മുഹമ്മദ് ഷാഫി അര്‍മര്‍.

ഇന്ത്യയില്‍ ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനിയാണ് ഇയാള്‍. ഇയാളുടെ നേതൃത്വത്തില്‍ 30 പേരെ ഇതുവരെ ഐ.എസില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഐ.എസ് യൂണിറ്റ് തുടങ്ങാനാണ് ഷാഫി അര്‍മര്‍ പദ്ധതിയിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന 23 പേരെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്.

കര്‍ണാടക സ്വദേശിയായ 26 വയസുള്ള ഷാഫിയുടെ മരണത്തോടെ ഐ.എസിന് ഇന്ത്യയിലെ ‘തല’യാണ് നഷ്ടമായത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഷാഫിയുടെ മൂത്ത സഹോദരന്‍ സുല്‍ത്താന്‍ അര്‍മാര്‍ ആയിരുന്നു ഇന്ത്യയിലെ ഐ.എസിന്റെ നേതൃസ്ഥാനത്ത്. എന്നാല്‍ മാര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് മുഹമ്മദ് ഷാഫി അര്‍മര്‍ ഇന്ത്യയിലെ ഐ.എസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button