Sports

ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ദുരന്തത്തിന്റെ കാരണം കണ്ടെത്തി

1989ലെ ഹിൽ­സ്‌­ബ­റോ ദു­ര­ന്ത­ത്തി­ന്‌ കാ­ര­ണ­മാ­യ­ത്‌ മാ­ച്ച്‌ ക­മാൻ­ഡ­റു­ടേ­യും പൊ­ലീ­സി­ന്റേ­യും അ­നാ­സ്ഥ­യെ­ന്ന നി­ഗ­മ­ന­ത്തിൽ പ്ര­ത്യേ­ക അ­ന്വേ­ഷ­ണ ക­മ്മീ­ഷൻ. ഫു­ട്‌­ബോൾ ച­രി­ത്ര­ത്തി­ലെ ക­റു­ത്ത ഏ­ടാ­യ ദു­ര­ന്ത­ത്തി­ൽ കൊ­ല്ല­പ്പെ­ട്ട­വർ­ക്ക്‌ നീ­തി കി­ട്ടി­യി­ല്ലെ­ന്നും ക­മ്മീ­ഷൻ നി­രീ­ക്ഷി­ച്ചു.
ഇ­തോ­ടെ കേ­സ്‌ വി­ചാ­ര­ണ ക­മ്മീ­ഷൻ അ­വ­സാ­നി­പ്പി­ച്ചു.1989ലെ എ­ഫ്‌­എ ക­പ്പ്‌ സെ­മി­ഫൈ­ന­ലിൽ ലി­വർ­പൂൾ­ നോ­ട്ടി­ങ്‌­ഹാം മ­ത്സ­ര­ത്തി­നി­ടെ ഷെ­ഫീൽ­ഡി­ലെ ഹിൽ­സ്‌­ബ­റോ സ്റ്റേ­ഡി­യ­ത്തി­ലേ­ക്ക്‌ ക­ളി­കാ­ണാ­നെ­ത്തി­യ പ­തി­നാ­യി­ര­ക­ണ­ക്കി­ന്‌ ആ­രാ­ധ­ക­രെ ഇ­ടു­ങ്ങി­യ ഇ­ട­നാ­ഴി­യി­ലൂ­ടെ ക­ട­ത്തി­വി­ട്ട­താ­ണ്‌ ദു­ര­ന്ത­ത്തി­നി­ട­യാ­ക്കി­യ­ത്‌.തി­ക്കി­ലും തി­ര­ക്കി­ലും­പ്പെ­ട്ട്‌ മ­രി­ച്ച­ത്‌ 96 പേ­രാ­യി­രു­ന്നു.

മാ­ച്ച്‌ ക­മാൻ­ഡർ ഡേ­വി­ഡ്‌ ഡ­ക്കൻ­ഫീൽ­ഡി­ന്റെ അ­ശ്ര­ദ്ധ­മാ­യ കൃ­ത്യ­നിർ­വ­ഹ­ണ­മാ­ണ്‌ ദു­ര­ന്ത­ത്തി­നി­യാ­ക്കി­യെ­ന്നാ­ണ്‌ വി­ചാ­ര­ണ ന­ട­ത്തി­യ പ്ര­ത്യേ­ക അ­ന്വേ­ഷ­ണ­ക­മ്മീ­ഷ­ന്റെ പ്ര­ധാ­ന ക­ണ്ടെ­ത്തൽ. പൊ­ലീ­സി­ന്റെ ഭാ­ഗ­ത്തെ വീ­ഴ്‌­ച­യും അ­ന്വേ­ഷ­ണ ക­മ്മീ­ഷൻ എ­ടു­ത്തു­പ­റ­യു­ന്നു. ടി­ക്ക­റ്റ്‌ കൗ­ണ്ട­റി­ല­ട­ക്കം കാ­ണി­ക­ളെ തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ന്ന അ­റി­യി­പ്പു­കൾ ഉ­ണ്ടാ­യ­‍ി­. കാ­ണി­ക­ളു­ടെ എ­ണ്ണ­ത്തി­ന­നു­സ­രി­ച്ച്‌ സ്റ്റേ­ഡി­യ­ത്തിൽ സൗ­ക­ര്യ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും സു­ര­ക്ഷാ ക്ര­മീ­ക­ര­ണ­ങ്ങൾ ഏർ­പ്പെ­ടു­ത്തി­യി­ല്ലെ­ന്നും ക­മ്മീ­ഷൻ നി­രീ­ക്ഷി­ച്ചു.

സൗ­ത്ത്‌ യോ­ക്‌ ഷെ­യർ പൊ­ലീ­സും സൗ­ത്ത്‌ യോ­ക്‌ ഷെ­യർ ആം­ബു­ലൻ­സ്‌ സർ­വീ­സും ദു­ര­ന്ത­മേ­ഖ­ല­യിൽ എ­ത്തി­ച്ചേ­രാൻ താ­മ­സം വ­രു­ത്തി­യെ­ന്നും അ­ന്വേ­ഷ­ണ ക­മ്മീ­ഷൻ റി­പ്പോർ­ട്ടിൽ പ­റ­യു­ന്നു.
നേ­ര­ത്തെ പു­റ­ത്തു­വ­ന്ന റി­പ്പോർ­ട്ടിൽ ലി­വർ­പൂൾ ഫു­ട്‌­ബോൾ ആ­രാ­ധ­ക­രു­ടെ പെ­രു­മാ­റ്റ­ദ്യൂ­ഷ്യം അ­പ­ക­ട­ത്തി­ന­ട­യാ­ക്കി­യ­താ­യി ക­ണ്ടെ­ത്ത­ലു­ണ്ടാ­യി­രു­ന്നു. എ­ന്നാൽ ഇ­ക്കാ­ര്യം പു­തി­യ റി­പ്പോർ­ട്ടി­ലി­ല്ല. റി­പ്പോർ­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ പൊ­ലീ­സ്‌ ഉ­ദ്യോ­ഗ­സ്ഥർ രാ­ജി­വെ­ക്ക­ണ­മെ­ന്ന ആ­വ­ശ്യം ശ­ക്ത­മാ­യി­ട്ടു­ണ്ട്‌.പ്ര­ത്യേ­ക അ­ന്വേ­ഷ­ണ ക­മ്മീ­ഷ­ന്റെ ക­ണ്ടെ­ത്ത­ലു­ക­ളു­ടെ കൊ­ല്ല­പ്പെ­ട്ട­വ­രു­ടെ ബ­ന്ധു­ക്കൾ സ്വാ­ഗ­തം ചെ­യ്‌­തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button