NewsIndia

പീഡനാരോപണം ഗൂഢാലോചനയെന്ന് എം.എല്‍.എയുടെ ഭാര്യ

പനജി: ഗോവയിലെ കോണ്‍ഗ്രസ് എം.എല്‍.എ. അതാന്‍സിയോ മൊണ്‍സെറാറ്റ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഭാര്യയും എം.എല്‍.എയുമായ ജെനിഫര്‍. പനജി സീറ്റിലേക്ക് മത്സരിക്കുമെന്ന് അതാന്‍സിയോ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലൈംഗികാരോപണം വന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

‘അദ്ദേഹം ഇങ്ങനെയൊരു പ്രവര്‍ത്തിയില്‍ ഉള്‍പ്പെടില്ല എന്ന് നൂറല്ല, ആയിരം ശതമാനം എനിക്ക് ഉറപ്പാണ്’, ജെനിഫര്‍ പ്രതികരിച്ചു. അതാന്‍സിയോയുടെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ബലാത്സംഗം, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോയിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എ.യ്ക്കെതിരെ കേസ്സെടുത്തത്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ സെന്റ് ക്രൂസ് മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അതാന്‍സിയോ ബി.ജെ.പി. ബന്ധത്തിന്റെപേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഭീഷണിപ്പെടുത്തി പണം പിരിച്ചെന്ന കേസില്‍ നേരത്തേ ആരോപണം നേരിട്ട ആളാണ് അദ്ദേഹം. അഞ്ചുവര്‍ഷംമുമ്പ് ജര്‍മന്‍ വനിതയെ പീഡിപ്പിച്ചെന്ന കേസില്‍ മകന്‍ രോഹിത് അറസ്റ്റിലായിരുന്നു. പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button