NewsIndia

അരവിന്ദ് കേജ്രിവാള്‍ വ്യാജ ക്വോട്ടയിലാണ് ഐഐടി-യില്‍ അഡ്മിഷന്‍ നേടിയതെന്ന് വെളിപ്പെടുത്തല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രികള്‍ വ്യാജമാണെന്ന ആരോപണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന അരവിന്ദ് കെജ്രിവാളിന്‍റെ ഐഐടി പ്രവേശനം വ്യാജ ക്വോട്ടയുടെ പിന്‍ബലത്തില്‍ ആയിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഐഐടി-ഖരഗ്പൂരില്‍ കെജ്രിവാള്‍ അഡ്മിഷന്‍ നേടിയതിന്‍റെ തെളിവായി “അഡ്മിറ്റ്‌ കാര്‍ഡോ” “റാങ്ക് കാര്‍ഡോ” ലഭ്യമല്ല. ഇത് വിവരാവകാശ രേഖ വഴി വെളിപ്പെട്ട കാര്യമാണ്.

Ch_C0iRUgAAsI53

ഐഎടി-ഖരഗ്പൂരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് പല വിദ്യാര്‍ഥികളുടേയും അഡ്മിറ്റ്‌ കാര്‍ഡ് കാണാതായിട്ടുണ്ട്. അവരില്‍ ഒരാള്‍ അരവിന്ദ് കേജ്രിവാളാണ്.

1952-ല്‍ സ്ഥാപിതമായ ഐഐടി-കളില്‍ ഒഴിവുള്ള സീറ്റുകള്‍ നിറയ്ക്കാന്‍ സ്റ്റാഫുകള്‍ക്ക് ഒരു അനധികൃത ക്വോട്ടാ സമ്പ്രദായം നിലവിലുണ്ടായിരുന്നു. സ്റ്റാഫുകളും, അധ്യാപകരും, ഡയറക്ടര്‍മാര്‍ വരെയും തങ്ങളുടെ ബന്ധത്തിലുള്ള കുട്ടികളെ ഈ നിയമവിരുദ്ധ ക്വോട്ട വഴി ഐഐടി-യില്‍ പ്രവേശിപ്പിക്കും. അതിനായി IIT-JEE-യുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതിയാല്‍ മാത്രം മതി, നല്ല മാര്‍ക്കൊന്നും വേണമെന്നില്ല. പ്ലസ്‌ ടു-വിന് 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ഉണ്ടായിരിക്കണം എന്നു മാത്രം.

ഇത്തരത്തില്‍ അനധികൃതമായി അഡ്മിഷന്‍ നേടിയെടുത്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ്‌ കാര്‍ഡുകള്‍ മാത്രമാണ് കാണാതായിരിക്കുന്നത്. ഇവരുടെ അഡ്മിറ്റ്‌-സ്കോര്‍ കാര്‍ഡുകള്‍ സൂക്ഷിച്ചു വച്ചാല്‍ ഈ അനധികൃത ഇടപാടിനെക്കുറിച്ചുള്ള തെളിവായി മാറും എന്ന കാരണം കൊണ്ടാണ് ഇവ കാണാതാകുന്നത്.

2005-ല്‍ മാത്രമാണ് ഈ രീതി അവസാനിപ്പിക്കപ്പെട്ടത്. കെജ്രിവാള്‍ ഐഐടി പ്രവേശനം നേടിയതാകട്ടെ 1985-ലും. ഹിന്ദുസ്ഥാന്‍ ടൈംസ്‌ ആണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

1985-ല്‍ ഖരഗ്പൂര്‍ ഐഐടി-യുടെ ഡയറക്ടര്‍ ജി.എസ്.സന്യാള്‍ ആയിരുന്നു. കേജ്രിവാളിന്‍റെ അച്ഛന്‍ ജിണ്ടാല്‍ സ്റ്റീലിലെ ഉന്നത ഉദ്യോഗസ്ഥനും. ഒ.പി.ജിണ്ടാല്‍ ഗ്രൂപിലെ ഉന്നതരെ കേജ്രിവാളിന്‍റെ അച്ഛന് നല്ല പരിചയമായിരുന്നു.

പ്രൊഫസര്‍ സന്യാളും ജിണ്ടാല്‍ ഗ്രൂപ്പുമായി വളരെ അടുത്ത ബന്ധമായിരുന്നു. ഈ ബന്ധം മുതലെടുത്താണ് കെജ്രിവാളിന്‍റെ അച്ഛന്‍ മകന് ഐഐടി പ്രവേശനം സാധ്യമാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button