KeralaNews

മുകേഷിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്യപ്പെടുന്നു ; പരാമർശങ്ങളുമായി ആദ്യഭാര്യ രംഗത്ത്

കൊല്ലം: കൊല്ലത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ മുകേഷിനെതിരെ ആദ്യ ഭാര്യ സരിത രംഗത്ത്. വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയെ ഭാര്യയാക്കിയ നടന്‍ മുകേഷ് ഒരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യനല്ലെന്ന് ആദ്യഭാര്യ സരിത. സൂത്രക്കാരനായ ഒരാളാണ് മുകേഷ് എന്നും സരിത കുറ്റപ്പെടുത്തുന്നു.ഗര്‍ഭിണിയായ ഭാര്യയെ ദേഹോപദ്രവം ചെയ്യുന്ന ഭര്‍ത്താവാണ് നാട് നന്നാക്കാനിറങ്ങുന്നത്. താന്‍ എംഎല്‍എ ആയാല്‍ അതിന്റെ ഗുണം മക്കള്‍ക്കാണെന്നും മുകേഷ് പറഞ്ഞതായും സരിത പറയുന്നു. കുടുംബത്തിന് ലാഭം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു പാര്‍ട്ടിയുടെയും നേതാവാക്കാന്‍ കൊള്ളില്ലെന്നും സരിത പറഞ്ഞു.സത്യവാങ് മൂലത്തില്‍ പല കാര്യങ്ങളും മുകേഷ് മറച്ചു വച്ചതായും സരിത ആരോപിക്കുന്നുണ്ട്. മേതില്‍ ദേവികയുടെ പേരാണ് മുകേഷ് സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ മുകേഷും താനുമായുള്ള വിവാഹമോചനം നിയമപരമായി നടന്നിട്ടില്ലെന്നും സരിത പറയുന്നു. കേസുകളൊന്നും തന്റെ പേരില്‍ ഇപ്പോള്‍ നിലവില്‍ ഇല്ലെന്നാണ് മുകേഷ് പറഞ്ഞിരിക്കുന്നത്.

സരിതയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ ചോദ്യംചെയ്യപ്പെടുകയാണ്.സ്വത്ത് സംബന്ധിച്ചും മുകേഷ് വസ്തുതകള്‍ മറച്ചുവെച്ചുവെന്നും ആക്ഷേപമുണ്ട്. 5,47,99,698 രൂപയുടെ ആസ്തിയാണ് മുകേഷ് കാണിച്ചിട്ടുള്ളത്. ഭാര്യ മേതില്‍ ദേവികയുടെ മൊത്തം ആസ്തി 87,26,220 രൂപയടക്കമാണിത്. നിയമപരമായി ബന്ധം വേര്‍പെടുത്താത്ത നിലയ്ക്ക് സരിതയുടെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരവും നല്‍കേണ്ടതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കുടുംബത്തോട് നീതിപുലര്‍ത്താത്ത ഒരാള്‍ക്കെങ്ങനെ ജനസേവനം നടത്താനാവുമെന്നും സരിത ചോദിക്കുന്നു.സരിതയുടെ പ്രതികരണം പുറത്തുവന്നതോടെ കൊല്ലത്ത് വനിതാസംഘടനകള്‍ അടക്കമുള്ളവര്‍ മുകേഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button