International

കടയില്‍ നിന്ന് വാങ്ങിയ ഫ്രിഡ്ജില്‍ മൃതദേഹം

വാഷിംഗ്ടണ്‍ : കടയില്‍ നിന്ന് വാങ്ങിയ ഫ്രിഡ്ജില്‍ മൃതദേഹം. യു.എസിലെ നോര്‍ത്ത് കരോളിനയിലെ ഗോള്‍ഡ്‌സ്ബറോ സ്വദേശിനിയായ യുവതി വാങ്ങിയ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് യുവതി ഫ്രിഡ്ജ് വാങ്ങിയത്.

സണ്ടേ സ്‌കൂളില്‍ ഉപയോഗിച്ചിരുന്ന ഫ്രിഡ്ജ് ആണ് ഇതെന്നും അവരുടെ കുറച്ച് സാധനങ്ങള്‍ ഫ്രിഡ്ജിനകത്ത് ഉണ്ടെന്നും ഉടന്‍ തുറക്കരുതെന്നും പറഞ്ഞാണ് ഫ്രിഡ്ജ് വില്‍പ്പന നടത്തിയ യുവതി ഇടപാട് ഉറപ്പിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാധനങ്ങള്‍ എടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് യുവതി ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അയല്‍ക്കാരിയായ യുവതി ഉപയോഗിച്ചിരുന്ന ഫ്രിഡ്ജ് ആണ് വാങ്ങിയത്. അവരുടെ പ്രായമായ അമ്മയുടെ മൃതദേഹമാണ് ഫ്രിഡ്ജില്‍ ഇരുന്നതെന്ന് സംശയിക്കുന്നതായി വാങ്ങിയ യുവതി പറഞ്ഞു. അയല്‍ക്കാരിയുടെ അമ്മ അവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അവരെ കാണാനില്ലെന്നും ഫ്രിഡ്ജ് വാങ്ങിയ യുവതി പറഞ്ഞു. ഫ്രിഡ്ജില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടന്‍ തന്നെ 911 വിളിച്ച് പോലീസ് അധികൃതരെ വിവരം അറിയിച്ചതായും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button