NewsIndia

ഒരു പ്രണയ വിവാഹത്തിന്റെയും പ്രണയിനിയുടേയും അന്ത്യം ഇങ്ങനെ

ന്യൂഡല്‍ഹി: ഭാര്യയെ കൊന്നശേഷം മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തയാളെ പൊലീസ് പിടികൂടി. ഡല്‍ഹി നിഹാല്‍ വിഹാറില്‍ താമസിക്കുന്ന പ്രദീപ് ശര്‍മ(25)യാണു ഭാര്യ മോണിക്ക(23)യെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്.

രണ്ടു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ നിന്നാണു ഇരുവരും ഡല്‍ഹിയിലെത്തിയത്.
പ്രദീപിനു ജോലി തേടിയാണ് ഡല്‍ഹിയിലെത്തിയത്. ജോലി ലഭിച്ചിട്ടും വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതില്‍ ഭാര്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മദ്യപാനം കൂടിയായതോടെ ഭാര്യ ചോദ്യം ചെയ്യുകയും ചെയ്തു. കലഹം മൂര്‍ച്ഛിച്ചതോടെ വാടകയ്ക്കു താമസിച്ചിരുന്ന രണ്ടു വീടുകളില്‍നിന്ന് ഇവരെ പുറത്താക്കിയിരുന്നു. നിഹാല്‍ നഗറിലെ വീട്ടില്‍ നിന്നു മാറണമെന്നു വീട്ടുടമ ഇവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ വീടൊഴിയണമെന്നു വീട്ടുടമ നിര്‍ദ്ദേശിച്ചു. ഭര്‍ത്താവിന്റെ മദ്യപാനത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും പേരില്‍ മെയ് 29ന് മോണിക്ക പ്രദീപിനെ വീണ്ടും ചോദ്യം ചെയ്തു. ഇതെത്തുടര്‍ന്ന് ഭാര്യയെ വകവരുത്താന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു.

ഒരു കല്ലെടുത്ത് ഭാര്യയുടെ തലയില്‍ ഇടിച്ചു പരിക്കേല്‍പ്പിച്ച പ്രദീപ് തുടര്‍ന്ന് ചുവരില്‍ തല നിരവധി തവണ ഇടിക്കുകയും ചെയ്തു. ശ്വാസം നിലയ്ക്കുംവരെ ഇതു തുടര്‍ന്നു. ഇതിനു ശേഷം മൃതദേഹം കുളിമുറിയിലേക്കു വലിച്ചുകൊണ്ടുപോയി കുളിപ്പിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനു മൊഴി നല്‍കി. അതിനുശേഷം കട്ടിലില്‍ എത്തിച്ചശേഷം മോണിക്കയുടെ മൃതശരീരത്തെ ഇയാള്‍ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്നും പൊലിസിനോടു സമ്മതിച്ചു. ഒരു രാത്രി മുഴുവന്‍ മൃതദേഹത്തോടൊപ്പം കഴിഞ്ഞ ഇയാള്‍ തൊട്ടടുത്ത ദിവസം രാവിലെ ഒളിവില്‍ പോകുകയായിരുന്നു. കൊലപാതക വിവരം അറിഞ്ഞ പൊലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ ശനിയാഴ്ച ഇയാളെ പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button