KeralaNews

ജിഷയുടെ ഘാതകനെ കുറിച്ചുള്ള വിവരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നത് : കൃത്യം നടത്തിയത് 4 മണിയോടെ

കൊച്ചി: ദേശീയ ശ്രദ്ധയാകര്‍ഷിച്ച പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കൃത്യം ചെയ്യാന്‍ പ്രതിക്കുണ്ടായ പ്രേരണ ലൈംഗികചോദന മാത്രം. അസം സ്വദേശിയായ അമീയൂര്‍ ഉള്‍ ഇസ്‌ളാമെന്നയാളാണ് പിടിയിലായത്. ക്രൂരതയ്‌ക്കൊപ്പം ലൈംഗിക വൈകൃത സ്വഭാവമുള്ളയാള്‍ കൂടിയായിരുന്നു ഇയാളെന്നും സംശയമുണ്ട്. ജിഷയുടെ നിലവിലെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്നു ഇയാള്‍.

സംഭവദിവസം രാവിലെ ലൈംഗിക താല്‍പ്പര്യം വെച്ച് ജിഷയുടെ വീട്ടില്‍ ഇയാള്‍ വന്നിരുന്നതായും ജിഷ രൂക്ഷമായി ഇതിനോട് പ്രതികരിക്കുകയും ചെയ്തതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായിട്ടാണ് വിവരം. രാവിലെ 9 മണിക്ക് ജിഷ ഇപ്പോള്‍ താമസിച്ചിരുന്ന വീട്ടിലെത്തിയ ഇയാള്‍ ജിഷയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.
തുടര്‍ന്ന് നാലു മണിയോടെ മദ്യപിച്ച് വീണ്ടുമെത്തുകയും കൃത്യം നടത്തുകയുമായിരുന്നു.
വീണ്ടും ഒരായുധം കരുതിയിരുന്ന ഇയാള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് സ്വകാര്യഭാഗം കീറി മുറിച്ച് വികൃതമാക്കിയത്. പിന്നീട് മൃതദേഹം ചിന്നഭിന്നമാക്കി. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്‌പോള്‍ ആയുധം വലിച്ചെറിഞ്ഞു. ആയുധം കണ്ടെത്താനായിട്ടില്ല.
ജിഷയുമായി നല്ല പരിചയം ഉള്ള ഒരാളായിരിക്കാം പ്രതിയെന്ന് പോലീസ് നേരത്തേ സംശയിച്ചിരുന്നു. ജിഷയുടെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ താമസിച്ചിരുന്നയാളുമാണ്. നാട്ടുകാര്‍ ഉപദ്രവിക്കുമെന്ന് ഭയന്ന് പ്രതിയെ ഒളിവ് സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജിഷയുടെ വീടിന്റെ അരികില്‍ നിന്നും കിട്ടിയ രക്തക്കറ പുരണ്ട ചെരുപ്പാണ് കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമായി മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button