International

ഗര്‍ഭിണിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ലാഹോര്‍ : ഗര്‍ഭിണിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ഗുജ്‌റന്‍വാലയിലാണ് സംഭവം. മുഖ്ദാസ് എന്ന 22കാരിയെയാണ് മാതാവും പിതാവും സഹോദരനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ എട്ടു മാസം ഗര്‍ഭിണിയായിരുന്നു.

വീട്ടുകാരുടെ അനുമതിയില്ലാതെ ഇഷ്ടപ്പെട്ട ചെറുപ്പക്കാരനെ വിവാഹം കഴിച്ചതിനാണ് പെണ്‍കുട്ടിയെ മാതാവും വീട്ടുകാരും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് തൗഫീക്ക് എന്നയാളെ വീട്ടുകാരുടെ സമ്മതമില്ലാതെ മുഖ്ദാസ് വിവാഹം ചെയ്തത്. വീട്ടുകാരുടെ മാനം നഷ്ടപ്പെടുത്തിയെന്നു പറഞ്ഞ് മുഖ്ദാസിനെ ബന്ധുക്കള്‍ വിവാഹത്തിന് എതിര്‍ത്തിരുന്നു. പിന്നീട്, മൂന്നുവര്‍ഷമായി വീടുമായി ബന്ധമില്ലാതായ മുഖ്ദാസിനെ ഇക്കഴിഞ്ഞ ദിവസം മാതാവ് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. സ്‌നേഹത്തോടെ പെരുമാറുന്നത് കണ്ട മുക്ദാസിനും തൗഫീക്കിനും മാതാവിന്റെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നിയില്ല.

എന്നാല്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്ന മുഖ്ദാസ് ക്ലിനിക്കില്‍ പരിശോധനയ്ക്ക് പോയപ്പോള്‍ അവിടെ വന്ന് അംന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യമൊക്കെ മുഖ്ദാസിനോട് സ്‌നേഹത്തോടെ പെരുമാറിയെങ്കിലും പിന്നീട് അംനയുടെ ഭാവം മാറി. സംഭവം നടക്കുമ്പോള്‍ പിതാവും സഹോദരനും വീട്ടിലുണ്ടായിരുന്നു. മുഖ്ദാസിനെ ഉപദ്രവിച്ച അംന കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവത്തില്‍ മുഖ്ദാസിനെയും വീട്ടുകാരെയും പോലീസ് അറസ്റ്റുചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button