International

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ കോടതി വെറുതെ വിട്ടു

ഇസ്താംബൂള്‍ : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ തുര്‍ക്കി കോടതി വെറുതെ വിട്ടു. നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുകയും വേശ്യവൃത്തിക്കു നിര്‍ബന്ധിക്കുകയും ചെയ്ത ഭര്‍ത്താവിനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. തുര്‍ക്കിയുടെ കറന്‍സിയായ 50,000 ലിറയുടെ ജാമ്യത്തിലും ജുഡീഷ്യല്‍ നിരീക്ഷണമെന്ന ഉപാധിയിലുമാണ് ഇവരെ കോടതി വെറുതെ വിട്ടത്.

2015നായിരുന്നു കേസിനാസ്പദമായ സംഭവം. തുര്‍ക്കിയിലെ ഒരു പ്രദേശത്തു മാത്രം ഒതുങ്ങിയിരുന്ന കേസ് ജനപ്രതിഷേധത്തോടെ തുര്‍ക്കി മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. ഹസ്സന്‍ കേരാബുലത്ത് എന്നയാളെയാണ് സിലേം എന്ന 24കാരി കൊലപ്പെടുത്തിയത്. എന്നാല്‍ കോതി വിധിക്കു പുറമേ വന്‍ജനരോക്ഷം ഉയര്‍ന്നു വന്നു. കോടതി വിധിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയും ചെയ്തു. അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നു വന്ന കോടതി വിധി സിലേമിന് അനുകൂലമാവുകയായിരുന്നു.

തുര്‍ക്കിയില്‍ നിര്‍ബന്ധിത വേശ്യാവൃത്തി സ്ഥിരം സംഭവമാണെന്നും തുര്‍ക്കിയിലെ പല സ്ത്രീകളും ഇത്തരത്തില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്കു ഇരയാകുന്നുവെന്നും പൊതുവായ പ്രശ്‌നത്തിനെതിരെയാണ് സിലേം പ്രതിഷേധിച്ചതുമെന്ന വാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button