KeralaNews

സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരം: ഗവര്‍ണര്‍ പി. സദാശിവം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ആരംഭിച്ചു. സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരമാണെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി.സദാശിവം. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ചിലവിന് കടം വാങ്ങേണ്ട അവസ്ഥയാണ്. ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണ്. ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇക്കാര്യം ഉടന്‍ തന്നെ ദൃശ്യമാകും. പരിസ്ഥിതിയും ജനതാല്‍പര്യവും സംരംക്ഷിച്ചുകൊണ്ട് സ്വകാര്യനിക്ഷേപം നടപ്പാക്കും. ആഗോളീകരണത്തിന് ജനകീയ ബദല്‍ കൊണ്ടുവരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:
$ ഐടി നയം രണ്ടുമാസത്തിനകം. ഇന്ത്യയില്‍ ഒന്നാമതെത്തുക ലക്ഷ്യം• പശ്ചാത്തല സൗകര്യവികസനം അടിയന്തരാവശ്യം

$ കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി, ധനസഹായം, 24X7 വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും.

$ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും, എയ്ഡ്‌സ് രോഗികളുടെ പുനഃരധിവാസത്തിന് പദ്ധതി, രോഗ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും

$ വികസിത രാജ്യങ്ങളിലെ മാതൃക കേരളത്തിലും പിന്തുടരും, കഴക്കൂട്ടം ടെക്‌നോസിറ്റി പണി ഉടന്‍ പൂര്‍ത്തിയാക്കും, 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഐടി- ടൂറിസം- ബയോടെക്‌നോളജി മേഖലകളില്‍ 10 ലക്ഷം തൊഴിലവസരം.

$ എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാക്കും, മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. കുട്ടികളുടെ നൈപുണ്യ വികസനത്തിനും പദ്ധതി, ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കും

$ നെല്ല്, നാളികേര സംഭരണ കുടിശിക ഉടന്‍ നല്‍കും, സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും 1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരും

$ രാഷ്ട്രീയമാറ്റം പദ്ധതികളെ മാറ്റില്ലെന്ന് ഉറപ്പുവരുത്തും, മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പദ്ധതി. ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്രത്യേക യൂണിറ്റ്, നവംബര്‍ ഒന്നിന് ഗ്രാമങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി

$ ജൈവ പച്ചക്കറി വ്യാപകമാക്കും, കുട്ടനാട് പാക്കേജ് പുനഃരുജ്ജീവിപ്പിക്കണം, 3 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി വ്യാപിപ്പിക്കും, നാലു ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കും

$ തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസനഫണ്ട് കൂട്ടും, എല്ലാ പഞ്ചായത്തുകളിലും വൈ ഫൈ- സെക്രട്ടേറിയറ്റ്, ജില്ലാ കേന്ദ്രങ്ങളില്‍ ഇ-ഓഫിസ് സംവിധാനം, പട്ടിണിരഹിത സംസ്ഥാനമാണ് ലക്ഷ്യം, വികസനത്തിന് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കും., തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും

$ ജില്ലാ ഉപതലങ്ങളില്‍ ജനകീയ സമ്പര്‍ക്കപരിപാടി നടപ്പാക്കും. പ്രശ്‌നങ്ങള്‍ അവിടെവച്ചുതന്നെ പരിഹരിക്കും, സാമ്പത്തിക അച്ചടക്കം നടപ്പാക്കും, ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും, ദേശീയ പാതയ്ക്കായി ഭൂമിയേറ്റെടുക്കുമ്‌ബോള്‍ വിപണി വില നല്‍കും. പുനരധിവാസം ഉറപ്പാക്കും, ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍, അഴിമതിരഹിത ഭരണം ഉറപ്പാക്കും, വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും

$ വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കും, പദ്ധതികള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം, വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കും.

ധവളപത്രം, ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി ഗൗരവമായ കാര്യങ്ങളാണ് 11 ദിവസം കൊണ്ട് തീര്‍ക്കേണ്ടത്. റമസാനായതിനാല്‍ ജൂലൈ ഒന്നു മുതല്‍ എഴുവരെ സഭ ചേരില്ല. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കും. ഇതിനൊപ്പം ഒക്ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും. തുടര്‍ന്ന് ബജറ്റിന്‍ മേലുള്ള ചര്‍ച്ച, സംസ്ഥാനത്തിന്റ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം, ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയും ഈ സഭാസമ്മേളനത്തില്‍ തന്നെയുണ്ടാകും.

പ്രതിപക്ഷത്തിന് ആഞ്ഞടിക്കാനുള്ള വകകള്‍ ഏറെയുണ്ട്. തലശേരിയില്‍ ദളിത് യുവതികളെ ജയിലിലടച്ച സംഭവം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദം, യോഗയിലെ കീര്‍ത്തനം, ജിഷ വധക്കേസ് തുടങ്ങിവ സഭയെ ബഹളത്തില്‍മുക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും അതിരപ്പിള്ളി പദ്ധതിയിലെ ഭരണപക്ഷ ഭിന്നതയും പ്രതിപക്ഷം ആയുധമാക്കും. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റ അഴിമതി ആരോപണങ്ങള്‍ തന്നെയായിരിക്കും ഭരണപക്ഷത്തിന്റ പ്രതിരോധായുധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button