KeralaNews

പിണറായിയെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും, പിണറായിക്ക് ഹിറ്റ്‌ലറിന്‍റെ സ്വഭാവമാണെന്നും കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും , പിണറായിക്ക് ഹിറ്റ്ലറിന്റെ സ്വഭാവമാണെന്നും കെ . സുധാകരൻ . ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. മിണ്ടിയത് 1996ൽ അദ്ദേഹം മന്ത്രിയായിരുന്നപ്പോഴാണ്. അന്നു ഞാൻ എംഎൽഎ ആയിരുന്നു. മണ്ഡലത്തിലെ കെഎസ്ഇബി വിഷയവുമായി ബന്ധപ്പെട്ട് ഒരു യോഗത്തിൽ ഒന്നോ രണ്ടോ ചോദ്യം, അതിന് ഉത്തരം. പിന്നെ ഇത് വരെ പിണറായിയോട് സംസാരിച്ചിട്ടില്ല. ചടങ്ങുകളിൽ വെച്ച് കാണാറുണ്ട്. പക്ഷേ കാണാത്തത് പോലെ ഇരുവരും ഒഴിഞ്ഞു മാറും. തലശേരി ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ പിണറായിയുമായി നേരിട്ട് അടി കൂടിയിട്ടുണ്ടെന്നും സുധാകരൻ പറയുന്നു. അവിടെ പഠിച്ചിറങ്ങിയ പിണറായി വിജയൻ പരീക്ഷയെഴുതാൻ വന്നതാണ്. കൂടെ കുറേ എസ്എഫ്ഐക്കാരും വന്നു. എന്തോ പ്രശ്നം ഉണ്ടായി കെഎസ്‌യു പ്രവർത്തകരും എസ്എഫ്ഐക്കാരും അടി നടക്കുന്നു. ഞാൻ മുകളിൽ നിൽക്കുമ്പോൾ പിണറായി മുകളിലേക്ക് കയറി വന്ന് നീ ആരാ ധാരാ സിങ് ആണോ എന്ന് ചോദിച്ചു. ഞാൻ ഒരു ചവിട്ട് ചവിട്ടി പിണറായി താഴെ വീണു. അന്നു തുടങ്ങിയ പോരാണ് പിണറായിയുമായി.

അതേസമയം പിണറായി വിജയൻ കരുത്തൻതന്നെയാണെന്നു സുധാകരനും സമ്മതിക്കുന്നുണ്ട്. കുറെ നല്ല ഗുണങ്ങൾ പിണറായിക്കുണ്ട്. പക്ഷേ ഹിറ്റ്ലറിന്റെ സ്വഭാവമാണ്. ജനാധിപത്യത്തിന് അതു ചേരില്ല. പിണറായി കഴിഞ്ഞാൽ കാമ്പുള്ള തന്റേടിയായ നേതാവ് പി.ജയരാജൻ മാത്രമാണ്. എന്നെ കൊല്ലാൻ മൂന്നുതവണ ശ്രമിച്ചവരും അതിനു നേതൃത്വം കൊടുക്കുന്നവരുടെ പാർട്ടിയുയാണ് സിപിഎം. എന്നോടു സ്നേഹമുള്ളവരാണ് സിപിഎമ്മിലെ നേതാക്കളുടെ മക്കൾ പോലും എന്ന് പറയുന്നു സുധാകരൻ. പക്ഷേ ഒരു നേതാക്കളോടും താൻ മിണ്ടാൻ തയ്യാറാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button