KeralaNews

ലിവ് ഇന്‍ പാര്‍ട്ട്ണറെ സൂക്ഷിക്കുക, വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത് 30 ലക്ഷം

അഹമ്മദാബാദ്: ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് തട്ടിപ്പിന് ഇരയാകുന്ന സ്ത്രീകളുടെ പുരുഷന്മാരും വര്‍ധിച്ചു വരുന്നുണ്ട്. ഗുജറാത്തിലെ നവരംഗ്പുര സ്വദേശിനിയായ ആര്‍ത്തി സാംധരിയ(42) എന്ന യുവതിയില്‍ നിന്നും 30 ലക്ഷം രൂപയാണ് ലിവിങ് പാര്‍ട്ട്ണര്‍ തട്ടിയെടുത്തത്.

യുവതി വ്യാജ ഒപ്പ് ഇട്ട് ആഷിഷ് മോദി എന്ന യുവാവ് ലക്ഷങ്ങള്‍ തട്ടുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയും സിറ്റിയിലെ സ്‌കൂളിലെ അധ്യാപികയുമായ യുവതി ഇയാള്‍ക്കൊപ്പം ആറ് വര്‍ഷമായി താമസിക്കുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതി കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ആഷിഷിനെ പരിചയപ്പെടുന്നത്. 12 വര്‍ഷമായി ഭാര്യയില്‍ നിന്നും പിരിഞ്ഞു ജീവിക്കുകയായിരുന്നു ഇയാള്‍.

കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ ബാങ്കില്‍ നിന്നും പണമെടുക്കാന്‍ പോയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആഷിഷ് കുറ്റം സമ്മതിക്കുകയും ഉടന്‍ തിരിച്ചെത്തുമെന്ന് വാക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button