NewsInternational

മലയാളി എവിടെ ചെന്നാലും തനിസ്വഭാവം കാണിയ്ക്കുമെന്ന് പറയുന്നതിന് തെളിവ് ഇതാ..

ദുബായ് : ജീവന്‍ തിരിച്ചു പിടിയ്ക്കാന്‍ ദൈവം ദാനമായി നല്‍കിയ ഏതാനും നിമിഷങ്ങള്‍…അവിടെ പരാജയപ്പെട്ടാല്‍ ഒരു തീഗോളമായി മാറുകയാണ്. അപ്പോഴും ജീവനക്കാരെ ആശ്ചര്യപ്പെടുത്തിയത് സ്വന്തം ബാഗുകളും ലാപ്‌ടോപ്പുകളും എടുക്കാനായി ബഹളം കൂട്ടിയ മലയാളി യാത്രക്കാരാണ്. വിമാനം അപകടത്തില്‍പ്പെട്ടതായുള്ള അറിയിപ്പിനു പിന്നാലെ ജീവനും കൊണ്ട് ഓടുന്നതിനു പകരം വിമാനത്തിനുള്ളിലെ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മലയാളി വിരുതന്മാരുമുണ്ട്. 

ഈ വീഡിയോയിലാണ് നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിക്കരിയുന്ന വിമാനത്തിനുള്ളില്‍ ലാപ്‌ടോപ്പിനായി മുറവിളികൂട്ടുന്ന മലയാളി വന്നു പെട്ടത്. ബാഗുകള്‍ ഉപേക്ഷിച്ച് എത്രയും വേഗം രക്ഷപെടുക, അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചുപോകുമെന്ന് ജീവനക്കാര്‍ വിളിച്ചു പറയുമ്പോഴും ബാഗുകള്‍ എവിടെയെന്ന് ആക്രോശിക്കുന്നവരെയും കാണാം.

സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മനസാന്നിധ്യം കൈവിടാതെയുള്ള അവസരോചിതമായ ഇടപെടല്‍ മൂലമാണ് വലിയൊരു ദുരന്തത്തില്‍ നിന്നും മൂന്നുറോളം ജീവനുകള്‍ തിരിച്ചുപിടിക്കാനായത്. എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്ത് കടന്ന്് ഇറങ്ങി ഓടുന്നതിനിടയില്‍ മലയാളികളായ പലരും വിമാനം കത്തുന്ന ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന പൊട്ടിത്തെറി മുന്നില്‍ക്കണ്ട അധികൃതര്‍ ഇവരെ പിന്തിരിപ്പിച്ചു. അധികം വൈകാതെ വിമാനത്തിന്റെ ചിറകിനു തീപിടിക്കുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button