NewsInternational

പരസഹസ്രം കോടിയുടെ നിധിയുമായി മണ്‍മറഞ്ഞു പോയ നാസികളുടെ ട്രെയിനിനായി പര്യവേക്ഷണം

സ്വര്‍ണം നിറച്ച നാസി ട്രെയിന്‍ കുഴിച്ചെടുക്കുന്നു. 2200 കോടിയുടെ നിധിയാണ് കുഴിച്ചെടുക്കുന്നത്. നാസികളുടെ കാലത്ത് ഒരു ട്രെയിൻ നിറയെ സ്വർണം നിറച്ച് പശ്ചിമ പോളണ്ടിലെ വാൽബ്രിഷ് നഗരത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് നമ്മൾ വർഷങ്ങളായി കേൾക്കുണ്ടുണ്ടായിരുന്നു. ഒരു വർഷം മുൻപ് ഇതിനെക്കുറിച്ചു വാർത്ത വന്നിരുന്നു. ഇതോടുകൂടി ടൂറിസ്റ്റുകളുടെ വരവും ഇവിടെ കൂടി. ട്രെയിന്‍ കണ്ടത്തെിയെന്ന അവകാശവാദവുമായി ജര്‍മന്‍, പോളണ്ട് വംശജരായ രണ്ടു പേർ എത്തിയിരുന്നു. സർക്കാറിന് വിവരങ്ങള്‍ നൽകാൻ തയാറാണെന്നും പ്രതിഫലമായി നിധിയുടെ പത്ത് ശതമാനം നൽകണമെന്നുമാണ് അവർ അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയ്ക്ക് നിധി കുഴിഴെടുക്കാൻ നിരവധി പേർ ശ്രമം നടത്തിയിരുന്നു.

ഏകദേശം 300 ടണ്‍ സ്വര്‍ണവും രത്നങ്ങളും പുരാതന ഉപകരണങ്ങളും ഭൂമിക്കടിയലുള്ള നാസി ട്രെയിനിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചില റിപ്പോർട്ടുകളിൽ രണ്ടാം ലോക യുദ്ധകാലത്ത് നിധി നിറച്ചുവച്ചിരുന്ന ട്രെയിന്‍ വാൽബ്രിഷിലെ മലനിരകള്‍ക്കടിയിലെ തുരങ്കത്തിലേക്ക് ഓട്ടിച്ചുകയറ്റിയെന്നും പറയുന്നു. ഏകദേശം 100 ടണ്‍ സ്വര്‍ണം 1945 ല്‍ ജര്‍മനിയിലെ മെര്‍കേഴ്സില്‍ നിന്ന് കുഴിച്ചെടുത്തിരുന്നു. ഇത്തരം നിധികൾ ഇനിയും ഉണ്ടാകാമെന്നാണ് പുരാവസ്തു ഗവേഷകരും പറയുന്നത്. നിധി നിറച്ച ട്രെയിന്‍ 70 അടി താഴ്ചയിലാണ് കുഴിച്ചിട്ടതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലം കുഴിച്ചുള്ള പരിശോധന ചൊവ്വാഴ്ച തുടങ്ങി. ട്രെയിനുള്ള തുരങ്കം കണ്ടെത്തുകയാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button