NewsIndia

മോദിയെ പുകഴ്ത്തിയും ഷെരീഫിനെ ഇകഴ്ത്തിയും ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റേയും വിദേശയാത്രകള്‍ താരതമ്യം ചെയ്ത് പാക്കിസ്ഥാന്‍ തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍. നരേന്ദ്ര മോദി തുടര്‍ച്ചയായ വിദേശയാത്രകളിലൂടെ ശതകോടിക്കണക്കിന് ഡോളറുകളുടെ വിദേശനിക്ഷേപമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
 
“നമ്മുടെ പ്രധാനമന്ത്രിയുടെ അവധിക്കാല യാത്രകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ശതകോടിക്കണക്കിന് ഡോളറുകളുടെ വിദേശനിക്ഷേപമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്” -ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
 
ഷരീഫിന്റെ വിദേശയാത്രകള്‍ തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാനാണെന്നും പനോരമ രേഖകളില്‍ പറയുന്ന കമ്പനികളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാകും യാത്രയെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
 
കഴിഞ്ഞ സാമ്പത്തികവര്‍ഷം പാകിസ്ഥാനിലേക്ക് വന്ന വിദേശ നിക്ഷേപം 1 ബില്യണ്‍ ഡോളറില്‍ താഴെയാണ്. അതേസമയം, ഷരീഫ് വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 65 കോടി രൂപയും.
 
പാകിസ്ഥാനില്‍ കൊടികുത്തി വാഴുന്ന അഴിമതി വിദേശനിക്ഷേപകരെ അകറ്റുകയാണ്. പ്രധാനമന്ത്രിയുടെ മക്കള്‍ പോലും പാകിസ്ഥാന് പുറത്താണ് നിക്ഷേപം നടത്തുന്നത്. ഇത് തെറ്റായ സന്ദേശമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നതെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
 
ഷരീഫിന് വിദേശത്ത് വ്യക്താക്കുന്ന പനോരമ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷരീഫിനെ യോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ പരാതിയില്‍ 20 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ഷെരീഫിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
 
ഷരീഫിന്റെ രണ്ട് പുത്രന്മാര്‍ക്കും ഒരു പുത്രിയ്ക്കും യു.കെയില്‍ സ്വത്ത്‌ വകകള്‍ ഉണ്ടെന്നാണ് പനോരമ രേഖകള്‍ പറയുന്നത്. ഇത് കുടുംബത്തിന്റെ സ്വത്ത്‌വിവരപ്പട്ടികയില്‍ കാണിച്ചിട്ടില്ല.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button