KeralaNews

ഒന്നരമാസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദ്ദേഹം ചാണകക്കുഴിയില്‍ : കൊലപാതകമെന്ന് സ്ഥിരീകരണം

കോട്ടയം : ഒന്നരമാസം മുമ്പ് കാണാതായ ആളുടെ മൃതദേഹം ചാണകക്കുഴിയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയത്ത് വണ്ടന്‍പതാലില്‍ നിന്നു കാണാതായ അരവിന്ദന്റെ മൃതദേഹമാണ് ചാണകക്കുഴിയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം ചാണകക്കുഴിയില്‍ തള്ളിയതാണെന്നാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന അരവിന്ദനെ കാണാതായത്. ജോലിക്കു പോയ അരവിന്ദന്‍ പിന്നെ തിരിച്ചുവരാതിരിക്കുകയായിരുന്നു.

അരവിന്ദന്റെ തിരോധാനത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ഭാര്യയും മക്കളും രംഗത്തെത്തിയിരുന്നു. അരവിന്ദന്‍ രാത്രിയായിട്ടും തിരികെ വീട്ടിലെത്താതിനെ തുടര്‍ന്നു അന്വേഷിച്ചുപോയെങ്കിലും പ്രയോജനമുണ്ടായില്ല. പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയം പരിസര മേഖലയിലെ ടവറുകളുടെ പരിധിയില്‍ അരവിന്ദന്‍ സംഭവദിവസം ഉണ്ടായിരുന്നതായി കണ്ടെത്തി. ഒപ്പംജോലി ചെയ്യുന്ന ആളോടു വിവരം അന്വേഷിച്ചെങ്കിലും അരവിന്ദന്‍ ജോലിക്കു വന്നില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് പലപ്പോഴും അരവിന്ദനില്‍ സ്വഭാവഹത്യ ആരോപിച്ചു അവഹേളിക്കുന്ന രീതിയില്‍ ഇയാളും, കൂട്ടുകാരും നാട്ടില്‍ പ്രചരണം നടത്തിയിരുന്നതായി അരവിന്ദന്റെ ഭാര്യയും, ബന്ധുക്കളും ആരോപിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button