India

പാക് സ്‌പോണ്‍സര്‍ ഭീകരവാദം; റഷ്യ-യുഎസ് സഹകരണം ഉറപ്പാക്കാന്‍ രാജ്‌നാഥ് സിങ് വിദേശത്തേക്ക്

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ പോരാടാന്‍ റഷ്യയുടെയും യുഎസിന്റെയും പിന്തുണയ്ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിദേശത്തേക്ക് പറക്കാനൊരുങ്ങുന്നു. പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് പ്രധാന ലക്ഷ്യം.

ഭീകരവാദത്തിനെതിരായ പുതിയ മാര്‍ഗങ്ങള്‍ സംസാരിക്കാനും കൂടിയാലോചിക്കാനുമാണ് രാജ്‌നാഥ് യുഎസിലേക്കും റഷ്യയിലേക്കും പോകുന്നത്. ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ റഷ്യയുടെയും യുഎസിന്റെയും പിന്തുണ ഉറപ്പിച്ച് പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം കൂട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അഞ്ച് ദിവസം റഷ്യയിലുണ്ടാകും.

റഷ്യന്‍ ആഭ്യന്തരമന്ത്രി വ്ലാഡിമിര്‍ കൊലോകൊട്‌സേവുമായി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തും. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഐഎസിന്റെ സ്വാധീനവും ചര്‍ച്ചയാകും. 18നാണ് റഷ്യയിലേക്ക് രാജ്‌നാഥ് പോകുന്നത്. പിന്നീട് സെപ്റ്റംബര്‍ 26ന് യുഎസിലേക്ക് പോകുന്ന രാജ്‌നാഥ് സിങ് ഏഴു ദിവസം അവിടെയുണ്ടാകും.

സുരക്ഷാ മേഖലയിലെ ഇന്ത്യ-യുഎസ് സഹകരണേത്തെക്കുറിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജേ ചാള്‍സ് ജോണ്‍സനുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ത്യയുടെ പുതിയ നീക്കമായാണ് രാജ്‌നാഥിന്റെ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button