India

ഫേയ്‌സ്ബുക്ക് ചാറ്റിംഗ് പ്രണയത്തിലെ ചതികളില്‍ ഒരു സംഭവം കൂടി

ന്യൂഡല്‍ഹി : ഫേയ്‌സ്ബുക്ക് ചാറ്റിംഗ് പ്രണയത്തിലെ ചതികളില്‍ ഒരു സംഭവം കൂടി. ഫേയ്‌സ്ബുക്ക് കാമുകന്റെ ചതിയില്‍പ്പെട്ട് 24 കാരി മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെയാണ് ; രണ്ട് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയും യുവാവും തമ്മില്‍ പരിചയപ്പെടുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ യുവാവ് തന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടിയെ അറിയിച്ചു.

യുവാവിന്റെ പ്രണയാഭ്യര്‍ത്ഥനയ്ക്ക് പെണ്‍കുട്ടി മറുപടി പറഞ്ഞിട്ടില്ലെന്നാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ സഹോദരന്‍ പറയുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ രണ്ട് വര്‍ഷത്തോളം ഫേയ്‌സ്ബുക്ക് ചാറ്റിംഗ് നിലനില്‍ക്കുന്നുണ്ടായിരുന്നു. യുവാവിന്റെ വിവാഹം കഴിക്കണം എന്ന ആവശ്യം വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ യുവാവിനെ കുറിച്ച് അന്വേഷിച്ചു. മദ്യപാനിയും ജോലി ഇല്ലാത്ത ആളുമാണ് എന്ന് വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി പെണ്‍കുട്ടി യുവാവിനോട് വിവാഹം കഴിയ്ക്കാന്‍ സാധ്യമല്ലെന്ന് അറിയിച്ചിരുന്നു.

വിവാഹം കഴിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ 1 ലക്ഷം രൂപ വേണം എന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇല്ലെങ്കില്‍ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്നും പറഞ്ഞു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയും യുവാവ് എത്തിയാല്‍ പോലീസില്‍ അറിയിക്കാനുമാണ് നിര്‍ദേശിച്ചത്. യുവാവിന്റെ രണ്ട് സഹോദരിമാരും കസിനും ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. അമ്മയുടെയും സഹോദരന്റെയും കണ്ണ് വെട്ടിച്ച് ബാര്‍ക്കണിയില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ടത് സഹോദരിമാരാണ്. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ജീവന്‍ തിരിച്ച് കിട്ടിയാലും ശരീരം തളര്‍ന്ന് കിടപ്പിലായിരിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button