KeralaNews

യൂസഫലിയുടെ മേൽ ഗുരുതര ആരോപണം ഉന്നയിച്ച് സരിത എസ് നായർ

കൊച്ചി: ഉമ്മൻചാണ്ടിക്കും എം എ യൂസഫലിക്കും ഇടയിൽ ഇടനിലക്കാരിയായി നിന്ന് പ്രവർത്തിച്ചത് താനാണെന്ന് പുതിയ ആരോപണവുമായി സരിത . കൊച്ചിൻ തുറമുഖ ട്രസ്റ്റിന്റെ ഭൂമിയടക്കമുള്ള കൈമാറ്റങ്ങളിൽ ഇടനിലക്കാരിയാണ് പ്രവർത്തിച്ചത് താനാണെന്ന് സരിത എസ് നായർ മൊഴി നൽകിയതായി സൂചന..ഇതിന്റെ പ്രത്യുപകാരമായി തന്റെ സോളാർ വ്യവസായത്തിന് പണം നൽകാമെന്ന് യൂസഫലി ഉറപ്പു നൽകിയിരുന്നതായും അതിനാൽ യൂസഫലിയെ വിസ്തരിക്കണമെന്നും സരിത ആവശ്യപ്പെട്ടു.

2012 കാലഘട്ടത്തിലാണ് യൂസഫലിക്ക് വേണ്ടി ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്നാണ് സരിതയുടെ വാദം. എന്നാൽ യൂസഫലിക്ക് അതിനും വര്ഷങ്ങള്ക്കു മുൻപേ തന്നെ ഉമ്മൻചാണ്ടിയുമായി പരിചയമുണ്ടെന്നാണ് ആരോപണത്തെ എതിർത്ത് പലരും പറയുന്നത്. യൂസഫലിക്ക് ഉമ്മൻ ചാണ്ടി അവിഹിതമായി എന്തെങ്കിലും ചെയ്തു കൊടുത്തതായി ഇതുവരെ ആരും ആരോപണം ഉന്നയിച്ചിട്ടുമില്ല.

ഒപ്പം ഇടത്‌ നേതാക്കളോടാണ് യൂസഫലിക്ക് കൂടുതൽ അടുപ്പം. അങ്ങനെയുള്ളപ്പോൾ ഉമ്മൻചാണ്ടിയുമായി അവിഹിതമായി ബിസിനസ്സ് ഇടപാടുകൾ വെക്കാൻ സാധ്യതയില്ലെന്നും സരിതയുടെ തരം താണ ആരോപണം മാത്രവുമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button