KeralaNews

ജീവനക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സ്ഥാപന ഉടമകൾ അറസ്റ്റിൽ

തിരുവല്ല: ജീവനക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സ്വകാര്യസ്ഥാപന ഉടമകൾ അറസ്റ്റിൽ. കായംകുളം ഏരുവ ഇലത്തുതറയില്‍ നിഷാദ് (31), ചേരാവള്ളില്‍ ചേലക്കോട്ട് കിഴക്കേതില്‍ അഷ്റഫ് (45) എന്നിവരാണ് അറസ്റ്റിലായത്.ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന നിരണം സ്വദേശിയായ 22 കാരിയാണ്‌ ഇവരുടെ പീഡനത്തിനിരയാകുകയും അത് മൂലം ഗർഭിണിയാവുകയും ചെയ്തത്.

ഭര്‍ത്താവുമായി പിരിഞ്ഞശേഷം നിരണത്തുള്ള മാതാപിതാക്കളോടൊപ്പമാണ് 22വയസുള്ള യുവതി താമസിച്ചിരുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ രക്ഷിതാക്കള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു.തുടര്‍ന്ന് നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദാണ് യുവതിയെ പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

രണ്ടു പേരും മാറി മാറി പീഡിപ്പിച്ചതായാണ് യുവതി പരാതി നൽകിയത്. തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ ഉടമസ്ഥരും മറ്റൊരാളും പീഡിപ്പിച്ചതിനാൽ ഗര്ഭത്തിന്റെ ഉത്തരവാദി ആരെന്നു പെൺകുട്ടിക്ക് പറയാൻ കഴിഞ്ഞില്ല.തിരുവല്ല കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button