KeralaNews

എസ്.ഐയുടെ ശല്യം : ഗര്‍ഭിണിയായ യുവതിയും മൂന്ന് മക്കളും അന്തിയുറങ്ങുന്നത് ബസ് സ്റ്റാന്‍ഡില്‍

കോഴിക്കോട്: പോലീസ് ഭീഷണി ഭയന്ന് ഗര്‍ഭിണിയായ യുവതിയും മൂന്നു മക്കളും കഴിയുന്നത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റംഷീദയാണ് ബാലുശേരി എസ്ഐ ഉപദ്രവിക്കുന്നതായി പരാതിപ്പെടുന്നത്. എന്നാല്‍ റംഷീദക്കെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാനാണ് വിളിപ്പിച്ചതെന്ന് എസ് ഐ പറയുകയുണ്ടായി.

നടുവണ്ണൂര്‍ സ്വദേശിയായ റംഷീദയും മൂന്നു കുഞ്ഞുങ്ങളും രണ്ട് ദിവസമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് കഴിയുന്നത്. നട്ടെല്ലിന് രോഗം ബാധിച്ച് ഭര്‍ത്താവ് മെഡിക്കല്‍കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് കഴിഞ്ഞമാസം തന്നെ അറസ്റ്റ് ചെയ്‌തതെന്നും തുടർന്ന് ജാമ്യത്തില്‍ വിടുകയായിരുന്നെന്നും റംഷീദ പറയുന്നു. ഇതിനു ശേഷം ബാലുശേരി എസ്ഐ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നാണ് റംഷീദ വ്യക്തമാക്കുന്നു.

എന്നാൽ രണ്ട് ദിവസം മുന്‍പ് റംഷീദക്കെതിരെ ബന്ധുക്കളുടെ പരാതിയുണ്ടെന്നറിയിച്ച് വീണ്ടും വിളിച്ചെന്നും, സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരിന്നു. ഭീഷണി ഭയന്ന് കുട്ടികളുമായി വീടുവിട്ടിറങ്ങുകയായിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ഏതാനും നാളുകളായി മാനസികാസ്വാസ്ഥ്യത്തിന് താന്‍ ചികിത്സ തേടിയതായും റംഷീദ പറയുകയുണ്ടായി.അതേ സമയം സ്വത്ത് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന റംഷീദയുടെ അമ്മയുടേയും സഹോദരന്‍റെയും പരാതിയില്‍ താന്‍ അവരെ ഫോണില്‍ വിളിച്ചിരുന്നതായി ബാലുശേരി എസ്ഐ പറഞ്ഞു. സിസിടിവി തെളിവ് സഹിതമാണ് റംഷീദയെ നേരത്തെ മോഷണകുറ്റത്തിന് അറസ്റ്റ് ചെയ്തതെന്നുമാണ് എസ് ഐ യുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button