KeralaNews

കാമുകിയെ കൊന്ന പാസ്റ്റര്‍ വെറും കൊലയാളി മാത്രമല്ല കൊടും കുറ്റവാളി : കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് നോട്ടിരട്ടപ്പിലേയ്ക്ക്

കോട്ടയം: കാമുകിയായ വീട്ടമ്മയെ കൊന്ന് കനാലില്‍ തള്ളിയ കേസിലെ പ്രതി പാസ്റ്റര്‍ സലിന്‍ നോട്ടിരട്ടിപ്പ് സംഘത്തിലെ പ്രധാനി. സലിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായ നിരവധിപേര്‍ പരാതിയുമായി അടിമാലി സ്റ്റേഷനിലെത്തി. മൂന്നു പേര്‍ സി.ഐക്ക് പരാതി എഴുതിനല്‍കിയിട്ടുണ്ട്. ഉപ്പുതറ, പീരുമേട് ഭാഗങ്ങളിലുള്ളവരാണ് പരാതിക്കാര്‍. പാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ വ്യക്തമാകുന്നത്. പാസ്റ്ററുടെ സംഘാംഗങ്ങളെ വരുംദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും. ഉപ്പുതറ കരുന്തരുവി സലിനും തിങ്കള്‍ക്കാട് പൊന്നെടുത്തുംപാറ ബാബുവിന്റെ ഭാര്യ സാലുവും മൂന്നു വര്‍ഷമായി അടുപ്പത്തിലായിരുന്നു.രണ്ടു ലക്ഷത്തോളം രൂപ സാലു പാസ്റ്ററുടെ കൈയില്‍നിന്ന് പലപ്പോഴായി വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതും സാലു എസ്റ്റേറ്റിലെ ഒരു സൂപ്പര്‍വൈസറുമായി അടുപ്പത്തിലായതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നോട്ടിരട്ടിപ്പിനെ കുറിച്ച് പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button