International

11 പേരെ വെടിവെച്ചുകൊന്ന ശേഷം കൊലയാളി സ്വയം ജീവനൊടുക്കി; കാരണം?

കാംപിനാസ്: പതിനൊന്നുപേരെ വെടിവെച്ചു കൊന്നശേഷം കൊലയാളി സ്വയം ജീവനൊടുക്കി. പുതുവര്‍ഷാഘോഷ പരിപാടിക്കിടെയാണ് സംഭവം നടക്കുന്നത്. മുന്‍ഭാര്യയെയും എട്ട് വയസുള്ള മകനെയും കൊലയാളി വെടിവെച്ചു കൊന്നു.

ബ്രസീലിലെ കാംപിനാസിലെ ഒരു വീട്ടില്‍ നടന്ന പരിപാടിക്കിടെയാണ് കൊല നടന്നത്. 46 വയസുകാരനായ സിദ്നെയ് റാമിസ് ഡി അറൗജോയാണ് കൊലയാളി. ഭാര്യയായ ഇസമാര ഫിലിയെറുമായി പിരിഞ്ഞു കഴിയുന്ന ഇയാള്‍ ദേഷ്യത്തിലായിരുന്നു. എന്താണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. വെടിവെപ്പില്‍ ഗുരുതരമായ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാല് പേര്‍ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടു. ഇവരിലൊരാളാണ് പോലീസില്‍ വിവരം അറിയിച്ചത്. വീടിന്റെ വേലി ചാടിയാണ് കൊലയാളി അകത്ത് കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button