KeralaNews

കെഎസ്‌ആര്‍ടിസിയുടെ കെടുകാര്യസ്ഥത മൂലം അയ്യപ്പഭക്തന്മാര്‍ വനത്തില്‍ പെരുവഴിയിലായി-ആക്രമണം പേടിച്ച്‌ ജീവനക്കാര്‍ കാട്ടിലേക്ക് മുങ്ങി

 

തിരുവനന്തപുരം: മകര വിളക്കു കഴിഞ്ഞിറങ്ങിയ അയ്യപ്പന്മാരെ വെള്ളം കുടിപ്പിച്ചു കെ എസ് ആർ ടി സി.വര്‍ഷങ്ങളായി ശബരിമല സ്പെഷ്യല്‍ സര്‍വ്വീസ് കാര്യക്ഷമമായി നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനപരിചയമുള്ള ഓഫീസര്‍മാരെ ഒഴിവാക്കി പുതിയ രീതി അവലംബിച്ചു സർവീസ് നടത്തിയതാണ് ഈ ദുരിതത്തിന് കാരണം. ഏകദേശം ആറു മണിക്കൂറിൽ കൂടുതതലാണ് ഇത്തവണ അയ്യപ്പന്മാർ മകരവിളക്ക് കണ്ടു മലയിറങ്ങി കുടുങ്ങിയത്. നാളിതുവരെ പമ്പ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ നിന്നും എരുമേലി, കോട്ടയം ചെങ്ങന്നൂര്‍, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, ഗുരൂവായൂര്‍ തുടങ്ങിയ ഭാഗത്തേയ്ക്ക് നൂറുകണക്കിന് കെഎസ്‌ആര്‍ടിസി ബസുകള്‍ ബോര്‍ഡുവച്ച്‌ പാര്‍ക്കു ചെയ്യുകയും മലയിറങ്ങി വരുന്ന അയ്യപ്പഭക്തര്‍ നിറയുന്ന മുറയ്ക്ക് ബസുകള്‍ പുറപ്പെടുകയുമായിരുന്നു പതിവ്.

അതുമൂലം പമ്പയിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാനും കഴിഞ്ഞിരുന്നു. എന്നാൽ മുൻ വർഷങ്ങളിലേതു പോലെ സജ്ജീകരണങ്ങൾ ഒരുക്കാത്തതുമൂലം ആമ്പൽ അയ്യപ്പന്മാർ കാത്തു കെട്ടിക്കിടക്കുകയായിരുന്നു. നിലയ്ക്കൽ മുതൽ ചെയിൻ സർവീസ് ആയിരുന്നു കെ എസ് ആർ ടി സി ഒരുക്കിയത്.കെഎസ്‌ആര്‍ടിസി പമ്പ സ്പെഷ്യല്‍ സര്‍വ്വീസിനായി എത്തിയ കെഎസ്‌ആര്‍ടിസി ജീവനക്കാരെ പോലും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ആറു മണിക്കൂറിനു മേൽ അയ്യപ്പന്മാർ കാത്തു നിന്നതോടെ ക്ഷമ നശിച്ച ചിലർ വാഹനങ്ങളുടെ ചില്ല് അടിച്ചുടച്ചതായും പറയപ്പെടുന്നു.

ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന തീര്‍ത്ഥാടകരെ പുറംനാടുകളില്‍ എത്തിക്കാന്‍ ആയിരം ബസുകള്‍ പമ്പ ഡിപ്പോയില്‍ ക്രമീകരിച്ചിരുന്നു. ഇതില്‍ നാനൂറോളം ബസുകള്‍ പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇവ പമ്പയിലേക്ക് വിട്ടിരുന്നില്ല. പമ്പയിലെ തിരക്ക് ഒഴിയാനായി വണ്ടി പിടിച്ചിടുകയായിരുന്നെന്നാണ് അധികൃതരുടെ വാദം. ശബരിമലയിലെ ഗതാഗതക്കുരുക്കിന് കാരണക്കാര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്‍സും പമ്പ സ്പെഷ്യല്‍ ഓഫീസറും ആണന്നും വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ജീവനക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button